തട്ടുകടകളിലെ ഭക്ഷണത്തില്‍ ലെഡ് എത്തുന്നത് എവിടെ നിന്ന്? ഇക്കാര്യം ശ്രദ്ധിച്ചാല്‍ തട്ടുകട രുചികരം, ഇല്ലെങ്കില്‍ വിഷമയം

കടകളില്‍ നിന്ന് അച്ചടിച്ച കടലാസില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കിയാല്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷ വകുപ്പ്. അച്ചടിച്ച കടലാസുകളില്‍ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറിയ കടകളിലാണ് സാധാരണയായി അച്ചടിച്ച പേപ്പറില്‍ പൊതിഞ്ഞ് ആഹാര സാധനങ്ങള്‍ വില്‍ക്കുന്നത്. പലഹാരങ്ങളിലെ എണ്ണ ഒപ്പിയെടുക്കുന്നതിന് ഉള്‍പ്പെടെ ആളുകള്‍ അച്ചടിച്ച കടലാസ് ഉപയോഗിക്കാറുണ്ട്. ഇത് ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

കീടനാശിനികള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം ഇത്തരം കടലാസുകളിലുണ്ടാകും. ഫംഗസ് ബാധയും ഇത്തരം കടലാസുകളിലൂടെ ഉണ്ടാകുന്നതും സാധാരണയാണ്. അച്ചടിക്കായി ഉപയോഗിക്കുന്ന മഷികളില്‍ ലെഡ് അടങ്ങിയിട്ടുള്ളതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുട്ടികളില്‍ ഉള്‍പ്പെടെ ലെഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി