കോതമംഗലത്ത് കിണറ്റില്‍ കാട്ടാന വീണു; മയക്കുവെടി വെയ്ക്കണമെന്ന് ആവശ്യം

എറണാകുളം കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. മലയാറ്റൂർ ഡിഎഫ്ഒ സ്ഥലത്തെത്തി തുടർ നടപടികൾ ആലോചിക്കുകയാണ്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ പറഞ്ഞു.

Latest Stories

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ കെ സുധാകരന്‍ കോണ്‍ഗ്രസിന് കൂട്ടം തെറ്റിയ ഒറ്റയാനാകുമോ? കെപിസിസി നേതൃമാറ്റം താമര വീണ്ടും വിടരാതിരിക്കാനെന്ന് വിലയിരുത്തലുകള്‍

120 കിലോമീറ്റർ ദൂരപരിധി, വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്ഥാൻ; ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നു?

ഇതാണോ കാവിലെ പാട്ട് മത്സരം..? ക്ഷേത്രത്തിലെ ലൗഡ്‌സ്പീക്കറിനെ വിമര്‍ശിച്ച് അഹാന; ചര്‍ച്ചയാകുന്നു

INDIAN CRICKET: കൺ കണ്ടത് നിജം കാണാത്തതെല്ലാം പൊയ്, ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി ബുംറ ഇല്ല; ഉപനായക സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആ രണ്ട് താരങ്ങൾ

സിനിമയുടെ തലവരമാറ്റിയ നിര്‍മാതാവ്; കേരളത്തിനപ്പുറവും വിപണി കണ്ടെത്തിയ യുവാവ്; ഫഹദിനും ദുല്‍ക്കറിനും ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തി; മലയാളത്തിന്റെ ലിസ്റ്റിന്‍ സ്റ്റീഫന്‍

തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ; തൃശൂർ പൂരത്തിന് വിളംബരമായി

IPL 2025: എന്റമ്മോ പഞ്ചാബ് 14 പോയിന്റ് പിന്നിട്ടപ്പോൾ സംഭവിച്ചത് ചരിത്രം, മുമ്പ് അങ്ങനെ ഒന്ന് നടന്നപ്പോൾ...എക്‌സിലെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? പിടിക്കപ്പെടുന്നവരെ സസ്‌പെന്‍ഡ് ചെയ്യും.. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്: ലിസ്റ്റിന്‍ സ്റ്റീഫന്‍

വാക്സിൻ എടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധയേറ്റ് മരണം? കാരണം വിശദമാക്കി എസ്എടി ആശുപത്രി

കാര്‍ത്തിക ചെറിയ മീനല്ല!; തട്ടിപ്പില്‍ കേസെടുത്തതോടെ കൂടുതല്‍ പരാതികള്‍; ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് ആറു കേസുകള്‍; അഞ്ച് ജില്ലകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചു