ലോക്സഭയില്‍ സീറ്റ് ലഭിക്കാന്‍ കെജ്രിവാളിന് അച്ഛന്‍ ആറ് കോടി നല്‍കി, എന്റെ പക്കല്‍ തെളിവുണ്ട്; ആരോപണവുമായി എ.എ.പി സ്ഥാനാര്‍ത്ഥിയുടെ മകന്‍

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി എ.എ.പി നേതാവിന്റെ മകന്‍ രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തന്റെ അച്ഛന്‍ അരവിന്ദ് കെജ്രിവാളിന് ആറു കോടി രൂപ നല്‍കിയെന്നാണ് ആരോപണം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ എ.എ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

“ഏതാണ്ട് മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി അദ്ദേഹം ആറുകോടി രൂപ അരവിന്ദ് കെജ്രിവാളിന് നല്‍കി. എന്റെ പക്കല്‍ വിശ്വാസയോഗ്യമായ തെളിവുണ്ട്.” ഉദയ് ജാഖര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ നാളെ ഡല്‍ഹി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു ആരോപണം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നുവെന്നതാണ് ശ്രദ്ധേയം.

Latest Stories

മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണു; ചേർത്തലയിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം

"മയക്കുമരുന്നിനെതിരായ യുദ്ധ"ത്തിന്റെ പേരിൽ കൂട്ടകൊലപാതകം; ഐസിസി വാറണ്ടിനെ തുടർന്ന് ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെ മനിലയിൽ അറസ്റ്റിൽ

IPL 2025: ഡൽഹി ക്യാപിറ്റൽസിന് വീണ്ടും ഷോക്ക്, ഇത്തവണ പണി കിട്ടിയത് കെ.എൽ രാഹുലിലൂടെ; മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? ഉണ്ണി മുകുന്ദനെ പിന്തുണച്ചതാണ്, വിമര്‍ശിച്ചതല്ല..; സാധികയുടെ കമന്റ് വൈറല്‍

കൊല്ലത്ത് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിൽ

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പലസ്തീൻ വിഷയത്തിൽ പ്രതിഷേധിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം; ഇത് 'ആദ്യത്തെ അറസ്റ്റ്' ആയിരിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അബ്രാഹ്‌മണരെ പൂജാരിമാരാക്കിയ നാട്; കഴകക്കാരന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജോലി ചെയ്യണം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ മത്സരിക്കും, സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല: ഇര്‍ഷാദ്

നവീൻ ബാബുവിൻ്റെ മരണം: എത്തിയത് കളക്ടർ ക്ഷണിച്ചിട്ടെന്ന് പി പി ദിവ്യ

'വിഎസ് പ്രത്യേക ക്ഷണിതാവ്', സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന് എംവി ഗോവിന്ദൻ