മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വാട്ട്സപ്പ് വഴി തീരുമാനിക്കാൻ ആം ആദ്മി പാർട്ടി!

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ അസാധാരണമായ ഒരു പരിഹാരവുമായി ആം ആദ്മി പാർട്ടി. വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിച്ച് പറയാം. വാട്ട്സപ്പ് ചെയ്താലും മതി. ഫോൺലൈൻ ഇതിനകം ജാം ആയതായാണ് വിവരം.

ജനുവരി 17 വരെ ആളുകൾക്ക് പ്രതികരണം അറിയിക്കാം. തുടർന്ന് പാർട്ടി തീരുമാനം എടുക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു.ഇത്തരം ‘ടെലിവോട്ടിംഗ്’ ചരിത്രസംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭഗവന്ത് മന്നിന് തിരിച്ചടിയായി മൊബൈൽ വോട്ടിംഗ്. ഭഗവന്ത് തനിക്ക് പ്രിയപ്പെട്ടവൻ ആണെന്നും എന്നാൽ തീരുമാനം ജനങ്ങൾ എടുക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് കെജ്‌രിവാൾ ചോദ്യത്തിന് മറുപടി പറഞ്ഞു. യൂണിയൻ നേതാവായിരുന്ന ബൽബീർ സിംഗ് രാജേവാളിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്

ആം ആദ്മി പാർട്ടി ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഫെബ്രുവരി 14നാണ്​ ​ നിയമസഭ തിരഞ്ഞെടുപ്പ് ​. മാർച്ച്​ 10ന്​ ഫലമറിയാം.

Latest Stories

IPL 2025: കോടികള്‍ക്കൊന്നും ഒരു വിലയും തരാത്ത മരവാഴകള്‍, നോക്കി കളിക്കെടോ, ഗാലറിയില്‍ നിരാശപ്പെട്ട് കാവ്യ മാരന്‍, വീഡിയോ

ഷൈന്‍ എന്നോടും ലൈംഗികച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വച്ച്, വിന്‍ പറഞ്ഞതെല്ലാം സത്യമാണ്: നടി അപര്‍ണ ജോണ്‍സ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും

IPL 2025: കാവ്യ ചേച്ചിക്ക് അറിയാമോ എന്നെ പത്ത് പേര് അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് മുംബൈ കാരണമാ, അത് വിട്ടൊരു കളിയില്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്നവനാണ് ഞാന്‍

നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി

MI VS SRH: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, മത്സരത്തിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സൂര്യകുമാർ യാദവ്

മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

'മാസപ്പടിയിൽ മുഖ്യ ആസൂത്രക വീണ, പ്രതിമാസം 8 ലക്ഷം രൂപ അക്കൗണ്ടിലെത്തി'; എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

IPL 2025: ഞങ്ങളോട് മുട്ടാന്‍ ഇനി ആര്‍ക്കുമാവില്ല, മറ്റുളളവരൊക്കെ ഒന്ന് കരുതിയിരുന്നോ, തുടര്‍ച്ചയായ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ