വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

മധ്യപ്രദേശില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും. മെന്‍ഡോരിയിലെ രത്തിബാദ് വനത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. ഭോപ്പാല്‍ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.

എന്നാല്‍ വാഹനം വനത്തില്‍ ഉപേക്ഷിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാറിനുള്ളില്‍ കണ്ടെത്തിയ സ്വര്‍ണത്തിന് ഏകദേശം 42 കോടി രൂപ മൂല്യമുണ്ട്. വനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും ആദായനികുതി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കാര്‍ പരിശോധിക്കുമ്പോള്‍ ഉള്ളില്‍ ഏഴ് ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. കാര്‍ തുറന്ന് ഈ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. ഭോപ്പാലില്‍ താമസിക്കുന്ന ഗ്വാളിയര്‍ സ്വദേശി ചേതന്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

Latest Stories

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ 

കത്തോലിക്ക സഭയുടെ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും; സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

IPL 2025: പൗർഫുൾ പീപ്പിൾ മേക്ക്സ് പ്ലേസസ്‌ പൗർഫുൾ, അത് ഒരാൾ ഉള്ളതുകൊണ്ട് മാത്രം നേടിയതല്ല; ആ ടീമിന്റെ പ്രകടനം സൂപ്പർ: സഞ്ജയ് മഞ്ജരേക്കർ

വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു; വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

IPL 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ഒകെ തീരും, എല്ലാത്തിനെയും തീർത്ത് ചൈന ഒളിമ്പിക്സ് ക്രിക്കറ്റിൽ സ്വർണം നേടും; പ്രവചനവുമായി സ്റ്റീവ് വോ

'എനിക്ക് അവനല്ലാതെ മറ്റാരുമില്ല': കശ്മീരിലെ കുപ്‌വാരയിൽ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയ ഗുലാം റസൂൽ മഗ്രെയുടെ അമ്മ

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍ക്കും വിരമിക്കലില്ല; ശ്രീമതി ടീച്ചര്‍ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് പാര്‍ട്ടി തീരുമാനമാണെന്ന് കെകെ ശൈലജ