ഹിന്‍ഡെന്‍ബെര്‍ഗിനെ അടിക്കാന്‍ അദാനി; 9,100 കോടി വാരിയെറിഞ്ഞു; മൂന്ന് കമ്പനികളുടെ പണയം വെച്ച ഓഹരികള്‍ തിരിച്ചെടുത്തു; വന്‍ നീക്കം

ഓഹരി വിപണിയില്‍ കരുത്തുകാട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് അദാനി ഗ്രൂപ്പ്. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പണയം വെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ് തിരിച്ചെടുത്തു. വായ്പകളുടെ കാലാവധിയെത്തുംമുമ്പുള്ള തിരിച്ചെടുക്കല്‍ കമ്പനിയുടെ കരുത്ത് കാട്ടുന്നതിന് വേണ്ടിയാണ്.
അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ 9,100 കോടി രൂപയാണ് തിരിച്ചടച്ചത്.

അദാനി പോര്‍ട്സിന്റെ 16.8 കോടി(12ശതമാനം), അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.75 കോടി (മൂന്നു ശതമാനം), അദാനി ട്രാന്‍സ്മിഷന്റെ 1.17 കോടി(1.4ശതമാനം)ഓഹരികളാണ് തിരികെയെടുത്തത്. വായ്പയ്ക്ക് 2024 സെപ്റ്റംബര്‍വരെ കാലാവധിയുണ്ടായിരുന്നു.  ഇതിനു പുറമെ, അദാനി പവറിന്റെ 25ശതമാനവും അദാനി എന്റര്‍പ്രൈസസിന്റെ 22.6ശതമാനവും ഓഹരികള്‍ പണയത്തിലുണ്ട്. ഈ ഓഹരികളുടെ നിലവിലെ വിപണിമൂല്യം 30,100 കോടി രൂപയാണ്. ഷെയറുകള്‍ പണയംവെച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള പരോക്ഷമായ മറപടികൂടിയായാണ് ഓഹരികളുടെ തിരിച്ചെടുക്കല്‍.

ഇന്നലെയും ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് നിര്‍ണായക ഇടപെടലുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്നലെ വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടു. അദാനി ഗ്രൂപ്പിലെ 10 ഓഹരികളില്‍ അദാനി പോര്‍ട്സ് അടക്കമുള്ള മൂന്ന് ഓഹരികള്‍ ഒഴികെയുള്ളതെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 89 പോയിന്റ് ഇടിഞ്ഞ് 17,764ലും സെന്‍സെക്സ് 334 പോയിന്റ് ഇടിഞ്ഞ് 60,506ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പവര്‍, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡി.ടി.വി എന്നീ ഓഹരികള്‍ ഇന്നത്തെ എറ്റവും താഴ്ന്ന നിലയായ അഞ്ച് ശതമാനം ഇടിവില്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വിപണിയിലുണ്ടായിരുന്നത്. . അദാനി ട്രാന്‍സ്മിഷന്‍ 10 ശതമാനം ഇടിഞ്ഞു.

അദാനി എന്റര്‍പ്രൈസ് .89 ശതമാനമാണ് ഇടിഞ്ഞത്. അദാനി പോര്‍ട്ട് ഓഹരി വിപണിയില്‍ ഇന്നു കുതിപ്പ് നടത്തിയിട്ടുണ്ട്. 9.34 പോയിന്റുകള്‍ ഉയര്‍ത്തി 545.45 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിടിവിയുടെ ഷെയറുകളില്‍ ഇന്നു ഇടിവ് ഉണ്ടായിട്ടില്ല. 1.55 പോയിന്റുകള്‍ ഉയര്‍ത്തി 216.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അംബുജ സിമന്റ്‌സിന്റെ ഓഹരികളില്‍ 1.65 പോയിന്റുകള്‍ ഉയര്‍ത്തി 379.75ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Latest Stories

ഹൂത്തികളെ ആക്രമിക്കാനുള്ള ട്രംപ് ഉദ്യോഗസ്ഥരുടെ രഹസ്യ ഗ്രൂപ് ചാറ്റ് ചോർന്നു; ദി അറ്റ്ലാന്റിക് എഡിറ്ററെ അബദ്ധത്തിൽ ചേർത്തതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്

സഭ സമ്മേളത്തിനിടെ പ്രിയങ്കയുടെ കവിളില്‍ തലോടി രാഹുല്‍; സ്‌നേഹ പ്രകടനം വീട്ടില്‍ മതി; അതിനുള്ള വേദിയല്ലിതെന്ന് സ്പീക്കര്‍; ചോദിക്കാന്‍ ചെന്നവരോട് വിരട്ടലുമായി ഓം ബിര്‍ല

ക്ഷേത്രദര്‍ശനം പ്രണയത്തിലേക്ക്, വിവാഹം ചെയ്യാനാവശ്യപ്പെട്ടതോടെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ലഹരി സംഘത്തിൽ എച്ച്ഐവി ബാധ; മലപ്പുറത്ത് ഒമ്പത് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു

IPL 2025: ആരാടാ പറഞ്ഞത് ധോണിയെ പോലെ ഒരു നായകൻ ഇനി വരില്ലെന്ന്, ഇതാ ഒരു ഒന്നൊന്നര മുതൽ; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി നവജ്യോത് സിംഗ് സിദ്ധു

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി