ഹിന്‍ഡെന്‍ബെര്‍ഗ് അടിയേറ്റ് ഉയര്‍ന്നപ്പോള്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പഞ്ച് ഇടി; തകര്‍ന്നടിഞ്ഞ് അദാനിയുടെ ഓഹരികള്‍; പത്ത് കമ്പനികളിലും കരടികള്‍; 35,600 കോടിയുടെ നഷ്ടം

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ വീണ്ടും ആരോപണം ഉയര്‍ന്നതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള പത്ത് ഓഹരികളും കുത്തനെ ഇടിഞ്ഞു. അദാനി ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ പുറത്തായതിന് പിന്നാലെയാണ് വന്‍ തിരിച്ചടി നേരിട്ടത്. ലോകമാകെയുള്ള അന്വേഷണ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റാണ് ഇക്കുറി അതീവ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്

വിപണി മൂലധനത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് 10 കമ്പനികള്‍ രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 3.73 ശതമാനം ഇടിഞ്ഞ് 2419.25 രൂപയിലെത്തി. അദാനി പോര്‍ട്ട്‌സ് 3.24 ശതമാനം ഇടിഞ്ഞ് 792.20 രൂപയിലും അദാനി പവര്‍ 2.16 ശതമാനം ഇടിഞ്ഞ് 321.30 രൂപയിലുമെത്തി.

അദാനി എനര്‍ജി സൊല്യൂഷന്‍സ് (അദാനി ട്രാന്‍സ്മിഷന്‍) 3.53 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീന്‍ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, എന്‍.ഡി.ടി.വി എന്നിവ 2.19 ശതമാനം ഇടിഞ്ഞ് 214 രൂപയിലെത്തി.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍, അദാനി എനര്‍ജി സോലൂഷന്‍സ്, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡിടിവി, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ് വന്‍ തിരിച്ചടി നേരിട്ടത്.

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മമായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒ.സി.സി.ആര്‍.പി) ആണ് പുറത്തുവിട്ടത്. തായ് വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയവര്‍.

മൗറീഷ്യസില്‍ ഉള്‍പ്പെടെ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.

തുടര്‍ന്ന്, അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. ഏകദേശം 15,000 കോടി ഡോളറോളം അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞു. പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണവുമുണ്ടായി. ഇതിന്മേലുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കുകയുമാണ്.

ഓഹരികള്‍ വിറ്റഴിച്ചും കടബാദ്ധ്യതകള്‍ മുന്‍കൂറായി വീട്ടിയും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയില്‍ നിന്ന് നിക്ഷേപം നേടിയും നഷ്ടം കുറയ്ക്കാനും നിക്ഷേപക വിശ്വാസം തിരികെപ്പിടിക്കാനും അദാനി ഗ്രൂപ്പ് ശ്രമം നടത്തുകയാണ്. എങ്കിലും, ഇപ്പോഴും 10,000 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

'തുടക്കത്തിലെ ആവേശം പിന്നീട് കാണിച്ചില്ല, അച്ഛൻ ഇടപെട്ടു'; നടൻ വിജയ് വർമയുടെയും തമന്നയുടെയും ബന്ധത്തിൽ സംഭവിച്ചത്

സിപിഐയ്ക്ക് ഓരോ ആഴ്ചയിലും ഓരോ നിലപാട്; എല്‍ഡിഎഫില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചെന്ന് വിഡി സതീശന്‍

IPL 2025: പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ വളവും ഇട്ടേ, ഞങ്ങളുടെ ബോളർമാർ കാരണം ഇന്ന് ചെന്നൈ കാടായി; സൂപ്പർ കിങ്സിനെ ട്രോളി കെകെആർ

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി; ഹരിയാനയിൽ വനവൽക്കരണത്തിനായി നീക്കിവച്ച 25 ശതമാനം ഭൂമി ഖനനത്തിനായി ലേലം ചെയ്തതായി കോൺഗ്രസ്

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ, ഉടമ വിദേശത്ത്

'ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവ്'; ഫോട്ടോ പങ്കുവെച്ച്, ആരോപണവുമായി അതിഷി

'ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളി'; നടന്‍ ശ്രീറാം നടരാജന്റെ അവസ്ഥ കണ്ട് അമ്പരന്ന് ആരാധകർ

കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

'സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ' എന്ന പേരുള്ളവൾ; ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു

ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ