ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയില്‍; എസ്ബിഐ വിവരങ്ങള്‍ കൈമാറിയത് രണ്ട് പെന്‍ഡ്രൈവുകളിലായി

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയ്ക്ക് കൈമാറി എസ്ബിഐ. രണ്ട് പെന്‍ഡ്രൈവുകളിലായാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയത്. ബോണ്ട് നല്‍കിയവരുടെ വിവരങ്ങളും അവ പണമാക്കി മാറ്റിയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ് പെന്‍ഡ്രൈവിലുള്ളത്. ലഭിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരസ്യപ്പെടുത്തും.

21ന് വൈകുന്നേരം 5ന് മുന്‍പ് പൂര്‍ണ വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു സുപ്രീംകോടതി എസ്ബിഐയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് ഇന്ന് രണ്ട് പെന്‍ഡ്രൈവുകളിലായി വിവരങ്ങള്‍ കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസിയും ഒഴികെയുള്ള എല്ലാ വിവരങ്ങളും പെന്‍ഡ്രൈവിലുണ്ട്.

ഒന്നാമത്തെ പെന്‍ഡ്രൈവില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങളും രണ്ടാമത്തേതില്‍ ഇവ സൂക്ഷിക്കുന്ന പാസ്‌വേഡുകളുമാണ്. പെന്‍ഡ്രൈവുകളുടെ ഹാര്‍ഡ് കോപ്പി ആവശ്യമെങ്കില്‍ നല്‍കാമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബോണ്ടുകളുടെ നമ്പറുകള്‍ നല്‍കാത്തതിന് സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Latest Stories

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു