വഖഫ് ബോർഡ് കേസിൽ അമാനത്തുള്ള ഖാന് ജാമ്യം; കസ്റ്റഡിയിൽ വെച്ച നടപടി നിയമവിരുദ്ധമാണെന്ന് കോടതി, ഇഡിക്ക് തിരിച്ചടി

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം. ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഡൽഹി റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അമാനത്തുള്ള ഖാനെ കസ്റ്റഡിയിൽ വെച്ച ഇഡി നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ രണ്ടിന് അറസ്റ്റിലായ അമാനത്തുള്ള ഖാൻ രണ്ട് മാസമായി ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ നടപടി നിയമ വിരുദ്ധമാണെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അമാനത്തുള്ള ഖാനെതിരേ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിക്കുന്നത് കോടതി നിരസിച്ചു.

ആം ആദ്മി നേതാക്കളിൽ ജയിൽ മോചിതനാകാനുള്ള അവസാനത്തെ വ്യക്തിയായിരുന്നു ഖാൻ. വഖഫ് ബോർഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എംഎൽഎയെ 2022 സെപ്റ്റംബറിൽ ഡൽഹി ആന്റി കറപ്ഷൻ ബ്രാഞ്ച് (എസിബി) അറസ്റ്റു ചെയ്തിരുന്നു. സിബിഐയും കേസെടുത്തിട്ടുണ്ട്. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്താണ് ഇഡി രംഗത്തിറങ്ങിയത്. ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തി അമാനത്തുള്ള പണം സമ്പാദിച്ചെന്നാണ് കേസ്.

Latest Stories

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 5,990 കോടി രൂപയുടെ അധിക കടത്തിന് അനുമതി നേടി

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക