ഡൽഹി കലാപത്തിന് വിത്തിട്ടത് അമിത് ഷായും ആദിത്യനാഥും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ വിദ്വേഷ പ്രസംഗങ്ങളിലൂടെ സാമുദായിക സംഘർഷം വർദ്ധിപ്പിക്കുകയും ഇത് ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിന് കാരണമായി എന്നും ന്യൂനപക്ഷ കമ്മീഷൻ ആരോപിച്ചു.

കലാപങ്ങൾ “ആസൂത്രിതവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു” എന്നും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ലെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയമിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. “ദിവസങ്ങളോളം മനഃപൂർവമുള്ള നിഷ്‌ക്രിയത്വം” പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി, മാത്രമല്ല അവർ “ആക്രമണങ്ങളെ സഹായിക്കുകയും ചെയ്തു” എന്ന് റിപ്പോർട്ടിൽ പറയുന്നു.

ജാഫ്രാബാദിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ ബലമായി നീക്കം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പരസ്യമായി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നും എന്നാൽ അറസ്റ്റ് ചെയ്തു കൊണ്ട് അക്രമം ഒഴിവാക്കാൻ ആവശ്യമായ “പ്രഥമവും പ്രധാനവുമായ അടിയന്തര പ്രതിരോധ നടപടി” സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു. സമിതിയുടെ നോട്ടീസിനോട് ഡൽഹി പൊലീസ് പ്രതികരിച്ചില്ല.

ഫെബ്രുവരി 23- നും 26- നും ഇടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 55 പേർ കൊല്ലപ്പെട്ടു.

മിശ്രയുടെ പ്രസംഗത്തിന് ശേഷം പെട്രോൾ ബോംബ്, ഇരുമ്പുവടി, ഗ്യാസ് സിലിണ്ടറുകൾ, കല്ലുകൾ, തോക്കുകൾ എന്നിവ പോലുള്ള ആയുധങ്ങളുമായി വിവിധ സംഘങ്ങളും ജനക്കൂട്ടവും പ്രാദേശിക ഇടങ്ങളിലേക്ക് അതിവേഗം ഒഴുകിയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

“ആയുധങ്ങളും തോക്കുകളും പരസ്യമായി പ്രദർശിപ്പിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടമോ പൊലീസോ മതിയായ നടപടികൾ സ്വീകരിച്ചില്ല,” എന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദിന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞു.

ജനക്കൂട്ടം ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുകയും മുസ്‌ലിങ്ങളുടെ വീടുകൾ, കടകൾ, വാഹനങ്ങൾ, പള്ളികൾ, മറ്റ് വസ്തുവകകൾ എന്നിവ തിരഞ്ഞെടുത്ത് ആക്രമിക്കുകയും ചെയ്തതിനാൽ അക്രമം സംഘടിതവും ആസൂത്രിതവുമായ ഒരു മാതൃകയാണ് പിന്തുടർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റവാളികളിൽ നാട്ടുകാരെയും പുറത്തു നിന്നുള്ളവരെയും തിരിച്ചറിയാൻ കഴിയുമെന്നും അവരിൽ ചിലർ അക്രമത്തിന് മുമ്പ് തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നതായും കലാപത്തിലെ ഇരകൾ സമിതിയോട് പറഞ്ഞു.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി