ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് അരുണ്‍ ജയ്റ്റലി

ഈ വർഷം അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭ തിരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെ നടത്തില്ല എന്നാണ് ജയ്റ്റലി വ്യക്തമാക്കിയത്. 2019 മേയിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്

തിരഞ്ഞെടുപ്പുകൾ‌ ഒന്നിച്ചാക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമമന്ത്രി രവി ശങ്കർ പ്രസാദ് എന്നിവർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ അത്തരത്തിലൊരു സാധ്യതയേ ഇല്ലെന്ന് അരുൺ ജയ്റ്റ്ലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകൾ നീട്ടിവച്ച് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള സാധ്യതയും ജയ്റ്റ്ലി തള്ളിക്കളഞ്ഞു. ഭരണഘടനയിൽ മാറ്റം വരുത്തിയാലെ അങ്ങനെയെന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളു എന്നും ഭരണഘടന വ്യത്യാസം വരുത്താതെ നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താൻ കഴിയില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

Read more

ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. ചെലവുകൾ കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനുമായി തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടക്കമുള്ള തീരുമാനം