ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍ സീറോ മലബാര്‍ സഭയുടെ പള്ളിയ്ക്ക് നേരെ ആക്രമണം. മയൂര്‍ വിഹാര്‍ ഫേസ് വണ്‍ സെന്റ് മേരീസ് ചര്‍ച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. ഫരീദാബാദ് രൂപതയുടെ സെന്റ് മേരീസ് ചര്‍ച്ചിലെ രൂപക്കൂട് ആണ് അക്രമി തകര്‍ത്തത്.

സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കില്‍ എത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് സിസിടിവികളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.

ഇഷ്ടിക ഉപയോഗിച്ച് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പള്ളി ഭാരവാഹികള്‍ ഇവിടേക്കെത്തി തകര്‍ന്ന രൂപക്കൂട് പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം; മരണ കാരണം പുക ശ്വസിച്ചതല്ല; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനം; തൃണമൂലിനെ ഘടകകക്ഷിയാക്കില്ല, അസോസിയേറ്റ് പാര്‍ട്ടിയായി ഉള്‍പ്പെടുത്തും

പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

ഭീകരാക്രമണം: നടപടിയെ കുറിച്ച് ചോദിച്ചാല്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്ന മോദി ഭരണം; പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

INDIAN CRICKET: കോഹ്ലിക്ക് അതിന്റെ ഒരു വിചാരം മാത്രമേയുളളൂ, ഞാന്‍ കുറെ തവണ പറഞ്ഞതാണ്, കേള്‍ക്കണ്ടേ, വെളിപ്പെടുത്തി കെഎല്‍ രാഹുല്‍

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യന്‍ നിരത്തുകളിലേക്ക് ?

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ശ്രീലങ്കയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍; ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പരിശോധന തുടരുന്നു; വിമാനം ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലെത്തിയത്

INDIAN CRICKET: എന്നെ ഇങ്ങനെ തഴയരുത്, നന്നായി കളിച്ചിട്ടും ടീമില്‍ ഇടമില്ല, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂപ്പര്‍താരം

സക്കീര്‍ ഭായ്ക്ക് പറ്റുമോ? 38 വര്‍ഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല; ഫൈറ്റ് സീന്‍ ചര്‍ച്ചകളില്‍

വീണ വിജയന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം; എക്‌സാലോജിക്കിന്റെ വരുമാനം സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയ പണം മാത്രം; കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്ജ്