ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രധാന പ്രതി എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രധാനപ്രതി എന്‍ഐഎ കസ്റ്റഡിയില്‍. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നാണ് ഷബീര്‍ എന്ന പ്രതി പിടിയിലായത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എന്‍ഐഎ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്.

സംഭവത്തിന് ശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കണ്ടെത്തിയെങ്കിലും ഇയാള്‍ മാസ്‌കും തൊപ്പിയും ധരിച്ച് മുഖം മറച്ചിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.

ടിഫിന്‍ ക്യാരിയറിലായിരുന്നു സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. പ്രതി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെങ്കിലും അത് കഴിക്കാതെ ഇയാള്‍ ബാഗ് ഹോട്ടലില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

Latest Stories

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സ്റ്റേ

അവതാരകരുടെ 'നച്ചാപ്പിക്ക' വേതനം വിപ്ലവകരമായി കൂട്ടിയ ഞങ്ങളുടെ ട്രേഡ് യൂണിയന്‍ നേതാവ്..; രഞ്ജിനിയെ കുറിച്ച് രാജ് കലേഷ്

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു, ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

IPL 2025: അവനെ നേരിടുമ്പോൾ ഓരോ പന്തും മൈൻഡ് ഗെയിം പോലെ, സ്റ്റാർക്കോ ബോൾട്ടോ ഒന്നും അല്ല; നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബോളർ അവൻ: വിരാട് കോഹ്‌ലി

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി 9 മാസത്തെ ബഹിരാകാശ വാസം; സുനിത വില്യംസിനും ബുച്ച് വിൽമോറിനും നാസ നൽകുന്ന ശമ്പളം എത്ര?

മുനമ്പം ജനതയെ ചതിച്ച് മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ചു; ക്രൈസ്തവ സമൂഹത്തെ ചതിച്ചു; ജുഡീഷ്യല്‍ കമ്മീഷനില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, അച്ഛനായ ശേഷം അതൊക്കെ അസ്വസ്ഥതയുണ്ടാക്കുന്നു: അഭിഷേക് ബച്ചന്‍

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; അടുത്തമാസം പ്രക്ഷോഭം

'ദിവസേന നാലോ അഞ്ചോ പാസ്റ്റർമാർ അക്രമിക്കപ്പെടുന്നു'; ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്, 2024ൽ 640 കേസുകൾ, ഏറ്റവും കൂടുതൽ യുപിയിൽ