ബിഹാറില്‍ ഇടി മിന്നലേറ്റുള്ള മരണം തുടരുന്നു; ഇന്നലെ കൊല്ലപ്പെട്ടത് 12 പേര്‍; എട്ട് ദിവസത്തിനുള്ളില്‍ മരിച്ചത് 42 പേര്‍; ജാഗ്രതാനിര്‍ദേശവുമായി മുഖ്യമന്ത്രി

ബിഹാറില്‍ ഇടി മിന്നലേറ്റ് 12 പേര്‍ മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഹ്താസില്‍ രണ്ട് പേര്‍ മരിച്ചു, സഹര്‍സ, സരണ്‍, ഭോജ്പൂര്‍, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ വീതവും മരിച്ചു.

ഇതോടെ ജൂലൈ ഒന്ന് മുതല്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു.
കഴിഞ്ഞ ഞായറാഴ്ച 10 പേരും ശനിയാഴ്ച ഒന്‍പത് പേരും മരിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഇടിമിന്നലുള്ള സമയത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിതീഷ് കുമാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Latest Stories

IPL 2025: രോഹിത് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല, പക്ഷെ....; ഇന്ത്യൻ നായകനെക്കുറിച്ച് അഞ്ജും ചോപ്ര പറഞ്ഞത് ഇങ്ങനെ

കൊല്ലം പൂരത്തിന്‍റെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം! വിവാദം

PBKS VS KKR: അവൻ ഒറ്റ ഒരുത്തനാണ് എന്നോട് റിവ്യൂ എടുക്കണ്ട എന്ന് പറഞ്ഞത്, അത് മണ്ടത്തരമായി പോയി: അജിൻക്യ രഹാനെ

അതിനിർണായകം; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മുൻപിലുള്ളത് 65 ഓളം ഹർജികൾ

PBKS VS KKR: ആ ചെക്കന്മാരുടെ മണ്ടത്തരവും ആക്ക്രാന്തവുമാണ് തോൽക്കാൻ കാരണമായത്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു: അജിൻക്യ രഹാനെ

അജിത് കുമാറിന് ക്ലീൻ ചിറ്റ്; അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

PBKS VS KKR: ധൈര്യം ഉണ്ടേൽ എനികെട്ട് അടിക്കെടാ പിള്ളേരെ; കൊൽക്കത്തയെ തളച്ച് ചഹൽ മാജിക്

കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം; വനം വകുപ്പില്‍ താല്‍ക്കാലിക ജോലി; അതിരപ്പിള്ളിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കാറില്‍ ബസ് ഉരസി; പിന്തുടര്‍ന്ന് സ്റ്റാന്‍ഡിലെത്തി ബസ് ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി; യുട്യൂബര്‍ തൊപ്പിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കര്‍ണ്ണന് പോലും അസൂയ തോന്നും 'കെകെആര്‍' കവചം; കഠിനാധ്വാനത്തിന്റെ മഷിക്കൂട്; സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്