'വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണം'; കീഴടങ്ങാൻ സമയം നീട്ടി ചോദിച്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ

ജയിലിൽ മടങ്ങി എത്താൻ സമയം നീട്ടി ചോദിച്ചുള്ള ഹർജിയുമായി ബിൽക്കിസ് ബാനു കേസിലെ പ്രതികൾ സുപ്രീംകോടതിയിൽ. ജയിൽ മോചിതരായവർ 22 നകം കീഴടങ്ങണമെന്ന വിധി നിലനിൽക്കെ മൂന്ന് പ്രതികളാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.

ഗോവിന്ദഭൈ നയി, രമേശ് രൂപഭായ് ചന്ദന, മിതേഷ്‌ ചിമൻലാൽ എന്നീ പ്രതികളാണ് കീഴടങ്ങാൻ സമയം നീട്ടിച്ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഗോവിന്ദഭൈ നയി ചോദിച്ചിരിക്കുന്നത് നാല് ആഴ്ചത്തെ സമയമാണ്. മറ്റ് രണ്ടുപേരും ആറ് ആഴ്ചകളെങ്കിലും സാമ്യം നീട്ടി നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം വേണമെന്ന് ആണ് ഒരു അപേക്ഷയിലുള്ളത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാൽ ഇതിന് ശേഷം കീഴടങ്ങാൻ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ ഹർജി.

ജസ്റ്റിസ് ചിദംബരേശ്വനാണ് മൂന്ന് പ്രതികളുടെയും ഹരജി മെൻഷൻ ചെയ്തത്. ഞായറാഴ്ചയാണ് പ്രതികളോട് കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ നാളെ തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹർജി പരിഗണിക്കാനാണ് സാധ്യത. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ ശിക്ഷയിളവ് റദ്ദാക്കിക്കൊണ്ട് ജനുവരി 8 നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ