ആർബിഐക്ക് ബോംബ് ഭീഷണി; ധനമന്ത്രിയും ഗവർണറും രാജിവയ്ക്കണം എന്നാവശ്യം

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി.ഈ-മെയിൽ ലഭിച്ചത് തിങ്കളാഴ്ചയെന്നാണ് മുംബൈ പോലീസ് അറിയിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.

ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി. മുംബൈയിലെ ആകെ 11 സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാൾ അവകാശപ്പെട്ടിട്ടുണ്ട്.

ഈ-മെയിൽ സന്ദേശത്തിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ മുംബൈ എംആർഎ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest Stories

IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ വീട്ടിൽ റെയ്‌ഡ്, പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയതിന്റെ രേഖകളും ലാപ്ടോപ്പും കണ്ടെത്തി, സുകാന്ത് ഇപ്പോഴും കാണാമറയത്ത്

ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാന്‍സര്‍, ജീവിതം ഇങ്ങനെയാണ്, പോസ്റ്റുമായി താഹിറ കശ്യപ്; പിന്തുണയുമായി ആയുഷ്മാന്‍

ഐസിസിയുടെ വാറണ്ട്; അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലേക്ക് പറന്നത് 400 കിലോമീറ്റർ അധിക ദൂരം സഞ്ചരിച്ച്

ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രോപദേശക സമിതി പിരിച്ചുവിടുമെന്ന് ദേവസ്വം ബോര്‍ഡ്

CSK VS PKBS: അയാളുടെ മനസിൽ നടക്കുന്നതിന്റെ മൂന്ന് ശതമാനം എനിക്ക് മനസിലാകും, നാളത്തെ മത്സരത്തിൽ അങ്ങനെ ചെയ്താൽ..; ധോണിയെക്കുറിച്ച് യുസ്‌വേന്ദ്ര ചാഹൽ പറഞ്ഞത് ഇങ്ങനെ

ക്രീസ്റ്റീന എന്ന ആരാധികയെന്ന് പറഞ്ഞ് വിളിച്ചു, കഞ്ചാവ് വേണോന്ന് ചോദിച്ചപ്പോള്‍ കളിയാക്കിയതാണെന്ന് കരുതി: ശ്രീനാഥ് ഭാസി

IPL 2025: ഇവരെല്ലാം സിഎസ്‌കെയുടെ പ്രോ പ്ലേയേഴ്‌സ്, മുന്‍ ചെന്നൈ താരത്തെ ഇരുത്തി ട്രോളി ഇയാന്‍ ബിഷപ്പ്, താരത്തിന്റെ മറുപടി ഇങ്ങനെ

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ അടിയന്തരമായി കേൾക്കുമെന്ന് സുപ്രീം കോടതി