കാലൊടിഞ്ഞ് ആശുപത്രിയിലെത്തി; പ്ലാസ്റ്ററിന് പകരം കാര്‍ഡ്‌ബോര്‍ഡുകൊണ്ട് കെട്ടി ആരോഗ്യ പ്രവര്‍ത്തകര്‍

വാഹനാപകടത്തെ തുടര്‍ന്ന് കാലിലെ എല്ല് പൊട്ടി ആശുപത്രിയിലെത്തിയ യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ്‌ബോര്‍ഡ് കെട്ടി ആരോഗ്യ പ്രവര്‍ത്തകര്‍. ബിഹാറിലെ മുസഫര്‍പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ബൈക്കില്‍ മിനാപൂരിലേക്ക് യാത്ര ചെയ്ത നിതീഷ് കുമാര്‍ എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് നിതീഷ് കുമാറിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ കാലില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് അറിയിച്ച് ആശുപത്രി ജീവനക്കാര്‍ യുവാവിന്റെ കാലില്‍ കാര്‍ഡ്‌ബോര്‍ഡ് കെട്ടിവയ്ക്കുകയായിരുന്നു.

നിതീഷ് കുമാറിന്റെ ബന്ധുക്കലെത്തി ഇയാളെ മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ കാലിന് പ്ലാസ്റ്റര്‍ ചെയ്‌തെങ്കിലും ഇയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ