മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിൽ 14 പേരും ഹിമാചലിൽ 6 പേരും മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിൽ ഇതുവരെ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹിമാചലിൽ ആറുപേരാണ് മരിച്ചത്. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രം രണ്ട് എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചു. ഇരു മേഖലകളിലും കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. കനത്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.

അപകടകരമായ കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Latest Stories

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്,മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

CT 2025: അവന്മാർക്ക് ഐപിഎൽ അല്ലാതെ വേറെ ഒന്നുമില്ല, എന്നാൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്: മിച്ചൽ സ്റ്റാർക്ക്

പാക്കിസ്ഥാനിലെ സൈനിക ക്യാമ്പിന് സമീപം ചാവേര്‍ ആക്രമണം; 10 ഭീകരവാദികളെ വധിച്ച് സൈന്യം; അയല്‍ രാജ്യത്ത് തുടരെതുടരെ ഭീകരാക്രമണങ്ങള്‍

ആ ഒരു കാര്യത്തിൽ ലയണൽ മെസി നെയ്മറിനെ കണ്ട് പഠിക്കണം, ബ്രസീലിൽ അദ്ദേഹം ചെയ്യുന്നത് നോക്കു: ഇമ്മാനുവൽ പെറ്റിറ്റ്

വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ച് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; മഹാത്മാ ഗാന്ധിയുടെ ചെറുമകനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് നടപടി

വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍