വിവാദമായ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു. അതേസമയം ഇത്തരമൊരു വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷിക ശോഭ ഗുപ്ത രംഗത്തെത്തി.
പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്രയുടേതാണ് പരാമർശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം.
ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഉന്നയിച്ചത്.
വിധി വിവാദമായതോടെ നിരവധി പേരാണ് വിധിയെ എതിർത്ത് രംഗത്തെത്തിയത്. വിധി റദ്ദാക്കണമെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരമൊരു വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടണമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി പറഞ്ഞു.
അതേസമയം ജഡ്ജിയുടെ വ്യാഖ്യാനം തെറ്റാണെന്ന് അഭിഭാഷക ശോഭ ഗുപ്ത വിമർശിച്ചു. നിയമത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണയെ ഈ ഉത്തരവ് ഞെട്ടിച്ചുവെന്നും ശോഭ ഗുപ്ത പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശോഭ ഗുപ്ത തന്റെയും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീകൾക്കുള്ള പിന്തുണ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയായ വീ ദി വിമൻ ഓഫ് ഇന്ത്യയുടെയും പേരിൽ ചീഫ് ജസ്റ്റിസിന് ഒരു കത്തെഴുതി.
അതേസമയം വിഷയത്തിൽ ഒരു അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്ത്രീകളെ പൂർണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും ഇതിനെ നമ്മൾ മറികടക്കേണ്ടതുണ്ടെന്നും വിധിയുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ പ്രതികരിച്ചു. വിഷയത്തിൽ മുൻ ഡിസിഡബ്ല്യു മേധാവിയും എഎപി എംപിയുമായ സ്വാതി മാലിവാളും പ്രതികരണം നടത്തി. വളരെ നിർഭാഗ്യകരമായ വിധിയാണെന്നും വിധി കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും സ്വാതി മാലിവാൾ പറഞ്ഞു. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്നും വിഷയത്തിൽ സുപ്രീം കോടതി ഇടപെടേണ്ടതുണ്ടെന്നും സ്വാതി മാലിവാൾ പറഞ്ഞു.