മേധാ പട്കറിന് തടവുശിക്ഷ വിധിച്ച് കോടതി; വിധി 23 വര്‍ഷം മുന്‍പുള്ള കേസില്‍

പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറിന് തടവ് ശിക്ഷ വിധിച്ച് ഡല്‍ഹി മോട്രോ പൊളിറ്റന്‍ കോടതി. ഡല്‍ഹി ലഫ് ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി. 23 വര്‍ഷം മുന്‍പ് 2001ല്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്.

ഡല്‍ഹി മോട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മയാണ് ശിക്ഷ വിധിച്ചത്. കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മേധാ പട്കറുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കാത്തതെന്നും കോടതി അറിയിച്ചിട്ടുണ്ട്.

വികെ സക്‌സേനയ്‌ക്കെതിരെ മേധാ പട്കര്‍ പ്രയോഗിച്ച വാക്കുകള്‍ പ്രകോപനം മാത്രമല്ല സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സക്‌സേനയെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശ്യമുള്ളതായിരുന്നെന്നും രാഘവ് ശര്‍മ്മ പറഞ്ഞു. വികെ സക്‌സേന അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് മേധാ പട്കറിനെതിരെ കേസ് ഫയല്‍ ചെയ്തത്.

Latest Stories

കേരള പ്രഭാരിയായി ജാവഡേക്കര്‍ തുടരും; വി. മുരളീധരന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല; അനില്‍ ആന്റണി രണ്ടു സംസ്ഥാനങ്ങളുടെ പ്രഭാരി

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷന്റെ കൊലപാതകം: 8 പേർ കസ്റ്റഡിയിൽ; പ്രതികാര നടപടിയെന്ന് പൊലീസ്, അന്വേഷണത്തിന് പത്ത് ടീമുകൾ

യൂറോ കപ്പ് 2024: 'കണ്ണുനീര്‍ മടക്കം..'; ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിന്‍, ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ തോറ്റ് പോര്‍ച്ചുഗല്‍

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍; ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയാകും

ഹത്രസ് അപകടം: അതീവ ദുഃഖിതനെന്ന് ഭോലെ ബാബ; 'പ്രശ്നമുണ്ടാക്കിയ ആരെയും വെറുതെവിടില്ല'

'ആ ക്യാച്ച് വിട്ടുകളഞ്ഞിരുന്നെങ്കില്‍ പിന്നെ അവന്‍ എന്റെ ടീമില്‍ ഉണ്ടാകുമായിരുന്നില്ല'; ഞെട്ടിച്ച് രോഹിത്

വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്; കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകൾ, കമ്മീഷനിംഗ് ഉടൻ

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു; ആക്രമിച്ചത് ആറംഗ സംഘം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഗായകനായി എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്..: വിനീത് ശ്രീനിവാസൻ

ക്യാമറയിലും ആർട്ടിലുമുള്ള പലരും മുഴുവൻ സമയവും വെള്ളത്തിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത്: ഷെഹ്നാദ് ജലാൽ