മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്; ബിഹാറില്‍ പിടിമുറുക്കി ഒമൈക്രോണ്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 30 ജീവനക്കാര്‍ കൂടി രോഗബാധിതരാണ്. മുഖ്യമന്ത്രി ഇപ്പോള്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ഐസൊലേഷനിലാണെന്ന് ഓഫീസ് അറിയിച്ചു.

തിങ്കളാഴ്ച ബിഹാറില്‍ 4,737 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 20,938 ആയി. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വര്‍ദ്ധനക്ക് കാരണം ഒമൈക്രോണ്‍ വകഭേദമാണ്. 85 ശതമാനം കേസുകള്‍ക്ക് ഇത് കാരണമാകുന്നു. ബാക്കിയുള്ളത് പ്രധാനമായും ഡെല്‍റ്റ വകഭേദമാണ്. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ച സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാകുന്നതെന്ന് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ എന്‍.ആര്‍. ബിശ്വാസ് പറഞ്ഞു.

‘എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ ശ്വാസകോശത്തില്‍ വൈറസ് ബാധയുണ്ടാക്കിയ ഡെല്‍റ്റ വകഭേദം ഇപ്പോഴും നിലവിലുണ്ട്. ഏകദേശം 12 ശതമാനം കേസുകള്‍ ഇതിന് കാരണമാണ്,’ ബിശ്വാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടെ ബിഹാറില്‍ ആദ്യമായി ഒരു ഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചു. പട്ന മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ മുന്‍ പ്രൊഫസറായ പ്രമീള ഗുപ്തയാണ് ഞായറാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ