'പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ എത്തിച്ചത് ദിവസക്കൂലിക്ക്'; ജാമിയ മിലിയയില്‍ മാത്രം ചെലവായത് 5,000 മുതൽ 10,000 രൂപ വരെയെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം

ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയവർ ദിവസ വേതനം നല്‍കിയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ കൊണ്ടുവന്നതെന്ന് പൊലീസ്. കർക്കർദുമ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസിൻറെ പരാമർശം. ഷഹീൻബാഗിലും ജാമിയ മിലിയ സർവകലാശാലയ്ക്ക് സമീപവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലാണ് ദിവസ വേതനം നല്‍കി സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റാരോപിതർ  മതത്തെയും സ്ത്രീത്വത്തെയും മാധ്യമ ശ്രദ്ധയെയും പരിചയായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

“ഷിഫ-ഉർ-റഹമാനും (ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ (AAJMI)പ്രസിഡന്റും) മറ്റുള്ളവരും ചേർന്നാണ് പണം സ്വരൂപിച്ചത്. പ്രധാനമായും പണത്തിൻറെ രൂപത്തിലും ബാങ്ക് അക്കൗണ്ടുകൾ വഴിയും സമ്പാദിച്ച തുക വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകൾക്ക്  ദൈനംദിന വേതനമായി നൽകുകയും ചെയ്തു”- കുറ്റപത്രത്തില്‍ പറയുന്നു.

ജാമിയ മിലിയ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിനു മുന്നിലെ പ്രതിഷേധം നടന്ന പരസരത്ത് അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ മൈക്ക്, പോസ്റ്റർ, ബാനറുകൾ, കയറുകൾ തുടങ്ങിയവ നൽകി. പ്രതിഷേധത്തിനായി വാടകയ്‌ക്കെടുത്ത ബസുകൾക്കും എ എ ജെ എം ഐ പണം നൽകിയെന്നും പൊലീസ് പറയുന്നു. ജാമിയയിലെ  ഗേറ്റ് നമ്പർ 7 ന്റെ മുന്നിലെ പ്രതിഷേധ സ്ഥലത്ത് മാത്രം AAJMI യുടെ ദൈനംദിന ചെലവ് 5,000 മുതൽ 10,000 രൂപ വരെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വാട്‌സ്ആപ്പ് ചാറ്റുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പൊലീസിന്റെ അവകാശവാദം.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി അക്രമാസക്തമായ കലാപത്തിന് തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞുവെന്ന ഡല്‍ഹി പൊലീസിന്റെ വാദം വിവാദത്തിലായിരുന്നു. അതേസമയം കുറ്റപത്രത്തില്‍ സഫൂറ സര്‍ഗാര്‍  ഒപ്പുവെച്ചിട്ടില്ല.

Latest Stories

'തുടക്കത്തിലെ ആവേശം പിന്നീട് കാണിച്ചില്ല, അച്ഛൻ ഇടപെട്ടു'; നടൻ വിജയ് വർമയുടെയും തമന്നയുടെയും ബന്ധത്തിൽ സംഭവിച്ചത്

സിപിഐയ്ക്ക് ഓരോ ആഴ്ചയിലും ഓരോ നിലപാട്; എല്‍ഡിഎഫില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചെന്ന് വിഡി സതീശന്‍

IPL 2025: പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ വളവും ഇട്ടേ, ഞങ്ങളുടെ ബോളർമാർ കാരണം ഇന്ന് ചെന്നൈ കാടായി; സൂപ്പർ കിങ്സിനെ ട്രോളി കെകെആർ

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി; ഹരിയാനയിൽ വനവൽക്കരണത്തിനായി നീക്കിവച്ച 25 ശതമാനം ഭൂമി ഖനനത്തിനായി ലേലം ചെയ്തതായി കോൺഗ്രസ്

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ, ഉടമ വിദേശത്ത്

'ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവ്'; ഫോട്ടോ പങ്കുവെച്ച്, ആരോപണവുമായി അതിഷി

'ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളി'; നടന്‍ ശ്രീറാം നടരാജന്റെ അവസ്ഥ കണ്ട് അമ്പരന്ന് ആരാധകർ

കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

'സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ' എന്ന പേരുള്ളവൾ; ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു

ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ