'അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേ'; സ്വതന്ത്ര ശബ്ദമായി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍

കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരണവുമായി കപില്‍ സിബല്‍. ഒരു പാര്‍ട്ടിയുടെ ഭാഗമായി അതിന്റെ ആശയത്തോടൊപ്പം ഇത്രയും കാലം നിന്നിട്ട് മാറി ചിന്തിക്കേണ്ടി വരുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും എന്നാല്‍ അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.

‘പാര്‍ട്ടി വിടാനുള്ള സമയമായി എന്ന് തോന്നി. ഇനി പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. ഒരു പാര്‍ട്ടിയുടേയും വാലില്‍ ഒതുങ്ങാന്‍ ഇല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒന്നിച്ച് അണിനിരത്താന്‍ മുന്നിട്ടിറങ്ങും.’

‘പാര്‍ട്ടിവിട്ടത് പെട്ടെന്നെടുത്ത തീരുമാനമല്ല. എന്നാല്‍ പാര്‍ട്ടി വിടുന്ന വിവരം നേരത്തെ പുറത്തറിയാതിരുന്നത് ഞെട്ടിച്ചു. ഞാന്‍ അഖിലേഷിനെ കണ്ട് അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാനാണ് ആഗ്രഹം എന്നും ഒരു പാര്‍ട്ടിയുടേയും ഭാഗമാകാനില്ലെന്നുമാണ്.’ പാര്‍ട്ടി വിട്ട ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ജി-23 നേതാക്കളില്‍ പ്രമുഖനായ കബില്‍ സിബലിനെ കോണ്‍ഗ്രസിലെ നേതൃപദവികളില്‍ നിന്ന് പതിയെ ഒഴിവാക്കാനുള്ള നീക്കം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടത്തുന്നുണ്ടായിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കപില്‍സിബിലിനെ മല്‍സരിപ്പിക്കണ്ട എന്ന തിരുമാനവും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ എടുത്തിരുന്നു.

ഇതാണ് സിബിലിനെ പ്രകോപിപ്പിച്ചത്. ജി 23 നേതാക്കളില്‍ രാഹുല്‍ഗാന്ധിയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്നത് കബില്‍ സിബലായിരുന്നു.

Latest Stories

താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം, ദൃശ്യങ്ങൾ പുറത്ത്

'കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല'; പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്; കത്ത് ലഭിച്ചത് രാത്രിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടുത്തം; തീ അണയ്ക്കാനെത്തിയ ഫയർഫോഴ്‌സ്‌ കണ്ടത് മുറി നിറയെ കെട്ടുകണക്കിന് പണം

IPL 2025: ചെന്നൈ അവസാന നാലിൽ ഉണ്ടാകില്ല, സെമിയിൽ എത്തുക ഈ നാല് ടീമുകൾ; പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്

ആയുര്‍വേദം, ഹെറിറ്റേജ്, പില്‍ഗ്രിം, സ്പിരിച്വല്‍ ടൂറിസത്തിന് കേരളത്തിന് കൂടുതല്‍ സാധ്യതകളുണ്ടെന്നും കേന്ദ്രമന്ത്രി; പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി റിയാസ്

IPL 2025: എടാ പിള്ളേരെ, ഇത് നിനക്കൊക്കെയുള്ള മുന്നറിയിപ്പാണ്, അവനെ പുറത്താക്കി പണി കൊടുത്തത് കണ്ടില്ലേ: മൈക്കിൾ ക്ലാർക്ക്

നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ

തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ചഹലിന്റെയും ധനശ്രീയുടെയും കാര്യത്തിൽ തീരുമാനമായി; ജീവനാംശമായി നൽകേണ്ടത് കോടികൾ; സംഭവം ഇങ്ങനെ

IPL 2025: ഞാൻ ആർസിബി ടീമിൽ ഇല്ലെങ്കിലും ആ താരവുമായുള്ള ആത്മബന്ധം തുടരും: മുഹമ്മദ് സിറാജ്