അസുഖം ബാധിച്ച അമ്മയെ പരിചരിക്കാന്‍ സമയമില്ല, കോളേജ് അധ്യാപകന്‍ അമ്മയെ ടെറസില്‍ നിന്ന് തള്ളിയിട്ടു കൊന്നു

പ്രായമായ അമ്മയെ മകന്‍ ടെറസ്സില്‍ നിന്നും തള്ളിയിട്ടു കൊന്നു. കോളേജ് അധ്യാപകനായ സന്ദീപ് നാഥ്വാനി പ്രായമായ അമ്മയെ സംരക്ഷിക്കാന്‍ സമയമില്ലാതിരുന്നതുകൊണ്ടാണ് തള്ളിയിട്ടതെന്ന് പോലീസിന് മൊഴി നല്‍കി.

രാജ്കോട്ടിലെ ഫാര്‍മസി കോളേജ് അധ്യാപകനാണ് സന്ദീപ് നാഥ്വാനി. ബാല്‍ക്കണിയില്‍ ഇരുന്ന അമ്മ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത് . എന്നാല്‍ അപ്പാര്‍മെന്റില്‍ സ്ഥാപിച്ചിരുന്ന ക്യാമറ പരിശോധിച്ചപ്പോള്‍ പറഞ്ഞത് കള്ളമാണെന്ന് പോലീസിന് തെളിവ് ലഭിക്കുകയായിരുന്നു.

Read more

പീന്നീട് വിശദമായ അന്വേഷണത്തില്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തള്ളിയിട്ട് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു. അമ്മ രോഗബാധിതയാണ്. ഇത്രനാള്‍ താന്‍ ഒറ്റയ്ക്കാണ് നോക്കിയത്. പരിചരിക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് അമ്മയെ തള്ളിയിട്ടതെന്ന് സന്ദീപ് മൊഴി നല്‍കി. ആദ്യം കുറ്റം ചെയ്‌തെന്ന് സമ്മതിക്കാന്‍ വിസമ്മതിച്ചു. രോഗബാധിതയായ അമ്മയെ നോക്കി മടുത്തിട്ടാണ് തള്ളിയിട്ടതെന്നും സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.