ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമന്റെ മക്കള്‍, ബാബറിന്റെ അല്ല; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

വിവാദ പരാമര്‍ശങ്ങളുണ്ടാക്കുന്നതില്‍ എന്നും മുന്നിലാണ് യൂണിയന്‍ മിനിസ്റ്റര്‍ ഗിരിരാജ് സിങ്. ബി.ജെ.പിയെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കളാണ്. ബാബറുടെ മക്കളല്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഉറപ്പായും രാമക്ഷേത്രം നിര്‍മ്മിക്കണം.” ഗിരിരാജ് പറഞ്ഞു. മുസ്ലീം സഹോദരങ്ങള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സഹകരിക്കണം. ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണ്. നമ്മുടെ പിതാമഹന്‍ രാമനാണ്. അങ്ങനെ 2 മതവിഭാഗത്തിന്റെയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനില്‍ നിര്‍മ്മിക്കാനാകുമോ. രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേര്‍ന്ന് നിര്‍മ്മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.

Read more

“പത്മാവതി”യുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെയും ആഞ്ഞടിച്ചിട്ടുണ്ട് സിങ്. എല്ലാ സിനിമാ സംവിധായകരും എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ക്കെതിരായി സിനിമ നിര്‍മിക്കുന്നത്? മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ഇവര്‍ക്കെന്താ ധൈര്യമില്ലാത്തത്? ഹിന്ദുക്കള്‍ ഉദാര മനസ്‌ക്കര്‍ ആയതുകൊണ്ടല്ലേ ഇത് സംഭവിക്കുന്നതെന്നും ഗിരിരാജ് സിങ് ചോദിച്ചു.