'പ്രധാനമന്ത്രിയെ ഡ്രോണോ, ടെലിസ്‌കോപ്പിക് തോക്കോ ഉപയോഗിച്ച് കൊലപ്പെടുത്തുമായിരുന്നു' സുരക്ഷാ വീഴ്ചയില്‍ പ്രതികരിച്ച് ഗിരിരാജ് സിംഗ്

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വിഴ്ചയില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡ്രോണ്‍ ഉപയോഗിച്ചോ ടെലിസ്‌കോപ്പിക് തോക്ക് ഉപയോഗിച്ചോ കൊലപ്പെടുത്തുമായിരുന്നു എന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് പിന്നില്‍ വലിയ ഗുഢാലോചന നടന്നിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല പങ്ക്. സംഭവത്തില്‍ വിശദമായ ഉന്നതതല അന്വേഷണം നടത്തിയാല്‍ ഗൂഢാലോചന സംബന്ധിച്ച് വ്യക്തത വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയെ മരണക്കയത്തില്‍ കുടുക്കിയത് യാദൃശ്ചികമല്ല, ഗൂഢാലോചനയാണ്. ശിവ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഡ്രോണ്‍ ഉപയോഗിച്ചോ ടെലിസ്‌കോപ്പിക് തോക്കുപയോഗിച്ചോ കൊലപ്പെടുത്തുമായിരുന്നു’, സിങ് പറഞ്ഞു. മോദിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോയും സിങ് പങ്ക്‌വച്ചു. കൃത്യമായ അന്വേഷണം വേണമെന്നും ഗൂഢാലോചന നടത്തിയവരെ വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ബുധനാഴ്ച പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പരിപാടികള്‍ റദ്ദാക്കി മടങ്ങുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത് എന്ന് കേന്ദ്രം ആരോപിച്ചിരുന്നു.

പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തത്തിയിരുന്നു. സംഭവം വലിയ രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായി. അതേസമയം മറ്റ് പാര്‍ട്ടികളും ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാരിനെ കടന്നാക്രമിച്ചു. സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വീഴ്ചകള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Latest Stories

IPL 2025: 1435 ദിവസങ്ങൾ ആയില്ലേ, ഇനി അൽപ്പം റെസ്റ്റ് ആകാം; ഒടുവിൽ സുനിൽ നരേയ്ന് ആ കാര്യം സംഭവിച്ചു

IPL 2025: ഇത്രയും കോടി മുടക്കി ടീം നിലനിർത്തിയത് ഈ ബാറ്റിംഗ് കാണാൻ അല്ല, മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ എന്ത് പ്രയോജനം; രാജസ്ഥാൻ താരത്തിനെതിരെ പിയൂഷ് ചൗള

ഹൂത്തികളെ ആക്രമിക്കാനുള്ള ട്രംപ് ഉദ്യോഗസ്ഥരുടെ രഹസ്യ ഗ്രൂപ് ചാറ്റ് ചോർന്നു; ദി അറ്റ്ലാന്റിക് എഡിറ്ററെ അബദ്ധത്തിൽ ചേർത്തതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്

സഭ സമ്മേളത്തിനിടെ പ്രിയങ്കയുടെ കവിളില്‍ തലോടി രാഹുല്‍; സ്‌നേഹ പ്രകടനം വീട്ടില്‍ മതി; അതിനുള്ള വേദിയല്ലിതെന്ന് സ്പീക്കര്‍; ചോദിക്കാന്‍ ചെന്നവരോട് വിരട്ടലുമായി ഓം ബിര്‍ല

ക്ഷേത്രദര്‍ശനം പ്രണയത്തിലേക്ക്, വിവാഹം ചെയ്യാനാവശ്യപ്പെട്ടതോടെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ലഹരി സംഘത്തിൽ എച്ച്ഐവി ബാധ; മലപ്പുറത്ത് ഒമ്പത് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു

IPL 2025: ആരാടാ പറഞ്ഞത് ധോണിയെ പോലെ ഒരു നായകൻ ഇനി വരില്ലെന്ന്, ഇതാ ഒരു ഒന്നൊന്നര മുതൽ; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി നവജ്യോത് സിംഗ് സിദ്ധു

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!