ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ ബിജെപിയില്‍ പൊട്ടിത്തെറി; വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ രാജിവച്ചു

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് നിഷേധിച്ചതോടെ പ്രമുഖ നേതാക്കള്‍ പലരും ബിജെപി വിട്ട് പുറത്തേയ്ക്ക് പോകുകയാണ്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ മന്ത്രി സ്ഥാനം രാജിവച്ചു.

രാജിവച്ച വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ റാനിയയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രതിയ എംഎല്‍എ ലക്ഷ്മണ്‍ നപ പാര്‍ട്ടി വിട്ടു. ലക്ഷ്മണ്‍ നപയ്‌ക്കൊപ്പം മൂന്ന് മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. രാജിവച്ച നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഹരിയാനയില്‍ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി തര്‍ക്കങ്ങളും തുടരുകയാണ്. ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ട അത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 10 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ അത് ബിജെപിയ്ക്ക് ഗുണകരമായേക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Latest Stories

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 5,990 കോടി രൂപയുടെ അധിക കടത്തിന് അനുമതി നേടി

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക