ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സി.ബി.ഐ: നാല് പ്രതികൾക്ക് എതിരെ കുറ്റപത്രം

ഹത്രാസ് കൂട്ടബലാത്സംഗ, കൊലപാതകക്കേസിലെ നാല് പ്രതികൾക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ, നാലുപേർക്കെതിരെ കൂട്ടബലാത്സംഗം (376, 376-എ, 376-ഡി ഐപിസി), കൊലപാതകം (സെക്ഷൻ 302 ഐപിസി) എസ്‌.സി / എസ്.ടി നിയമത്തിലെ വകുപ്പുകളും സിബിഐ ചുമത്തിയിട്ടുണ്ട്. സിബിഐ കുറ്റപത്രം ഹത്രാസിലെ പ്രാദേശിക കോടതിയിൽ ഫയൽ ചെയ്തു.

സെപ്റ്റംബർ 14- ന് ഉത്തർപ്രദേശിലെ ഹാത്രാസിൽ 19- കാരിയായ ദളിത് യുവതിയെ നാല് ഉയർന്ന ജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

സെപ്റ്റംബർ 30- ന് അർദ്ധരാത്രി പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിടുക്കത്തിൽ സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. അന്ത്യകർമ്മങ്ങൾ തിടുക്കത്തിൽ നടത്താൻ പ്രാദേശിക പൊലീസ് നിർബന്ധിച്ചുവെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുകയായിരുന്നു.

ഭരണകൂടത്തിന്റെ വിവേകശൂന്യമായ മനോഭാവത്തെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പെൺകുട്ടിക്ക് അവളുടെ മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായി മാന്യമായ ഒരു ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു എന്ന് കോടതി പറഞ്ഞു.

Latest Stories

സിപിഐയ്ക്ക് ഓരോ ആഴ്ചയിലും ഓരോ നിലപാട്; എല്‍ഡിഎഫില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചെന്ന് വിഡി സതീശന്‍

IPL 2025: പണ്ടെങ്ങാണ്ടോ ആരോ വാഴ വെച്ചേ വളവും ഇട്ടേ, ഞങ്ങളുടെ ബോളർമാർ കാരണം ഇന്ന് ചെന്നൈ കാടായി; സൂപ്പർ കിങ്സിനെ ട്രോളി കെകെആർ

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതി; ഹരിയാനയിൽ വനവൽക്കരണത്തിനായി നീക്കിവച്ച 25 ശതമാനം ഭൂമി ഖനനത്തിനായി ലേലം ചെയ്തതായി കോൺഗ്രസ്

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ, ഉടമ വിദേശത്ത്

'ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവ്'; ഫോട്ടോ പങ്കുവെച്ച്, ആരോപണവുമായി അതിഷി

'ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളി'; നടന്‍ ശ്രീറാം നടരാജന്റെ അവസ്ഥ കണ്ട് അമ്പരന്ന് ആരാധകർ

കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

'സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ' എന്ന പേരുള്ളവൾ; ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു

ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ

കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല; രാജ്യദ്രോഹിയുടെ പേര് പട്ടിക്കൂടിന് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍