'അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവൃത്തികള്‍ മോശം'; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

ഭരണഘടനയുടെ 75ാം വാര്‍ഷികത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനാണ് കളമൊരുക്കിയത്. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തമ്മില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ബിജെപി നേതാക്കളേയും പോലെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും പ്രധാന എതിരാളി. നെഹ്‌റുവിന് പിന്നാലെ ഇന്ദിര ഗാന്ധിയേയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളേയുമെല്ലാം ഭരണഘടന ചര്‍ച്ചയില്‍ ധനമന്ത്രി കടന്നാക്രമിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉള്‍പ്പെടെയുള്ള മുത്തശ്ശി പാര്‍ട്ടി നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചു. ഇന്നും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇന്ത്യക്കാരുടെ സംസാര സ്വാതന്ത്ര്യത്തെ തടയുന്ന ഭരണഘടനാ ഭേദഗതിയുമായി ആദ്യഇടക്കാല സര്‍ക്കാര്‍ രംഗത്ത് വന്നത് ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെക്കുറിച്ചുള്ള സീതാരാമന്റെ പരാമര്‍ശത്തില്‍ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞത്. അവര്‍ക്ക് നല്ല ഭാഷയുണ്ടെങ്കിലും നല്ല പ്രവൃത്തികളില്ലെന്നാണ് ഖാര്‍ഗെ നിര്‍മ്മലയെ പരിഹസിച്ചത്.

എനിക്കും വായിക്കാനറിയാമെന്ന് അവരോട് പറയണം. ഞാന്‍ മുനിസിപ്പാലിറ്റി സ്‌കൂളിലാണ് പഠിച്ചത്, നിര്‍മല സീതാരാമന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ ഇംഗ്ലീഷ് ഭാഷ നന്നായിരിക്കുമെന്ന് ഉറപ്പാണ്, ഒപ്പം അവരുടെ ഹിന്ദിയും നന്നായിരിക്കും, പക്ഷേ പ്രവൃത്തികള്‍ നല്ലതല്ല.’

ധനമന്ത്രി നിര്‍മ്മല സീതാരാമന് അവരുടെ അതേ ഭാഷയില്‍ മറുപടി നല്‍കിയ ഖാര്‍ഗെ ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെയും ദേശീയ പതാകയെയും അശോകചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസന്നെ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പരിഹസിച്ചു.

‘ഇതെന്താണ്? ഈ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ഇവര്‍ ഈ ഭരണഘടന കത്തിച്ചു. ഭരണഘടന അംഗീകരിച്ച ദിവസം അവര്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബാസാഹെബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി എന്നിവരുടെ കോലം കത്തിച്ചു.

ഇത്തരത്തില്‍ ഭരണഘടന കത്തിച്ചവരും അത് സൃഷ്ടിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കോലം കത്തിച്ചവരുമാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നതെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു..

Latest Stories

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ