കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദലിത് കുടുംബത്തിന് നേരെ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം

കര്‍ണ്ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദളിത് കുടുംബത്തെ ഹിന്ദുത്വ സംഘം ആക്രമിച്ചു. കര്‍ണ്ണാടകയിലെ ബെലഗാവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് അക്രമം നടന്നത്. ആളുകളെ നിര്‍ബന്ധിതമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയെ ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിസംബര്‍ 29 നായിരുന്നു സംഭവം. പാസ്റ്റര്‍ അക്ഷയ് കുമാര്‍ കരന്‍ഗാവിയുടെ വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും അയല്‍വാസികളെയും ഗ്രാമവാസികളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബം ബൈബിള്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതെന്ന് അക്രമികള്‍ ആരോപിച്ചു. അടുക്കളയില്‍ ഉണ്ടായിരുന്ന ചൂടുള്ള കറി തന്റെ ദേഹത്തേക്ക് ഒഴിച്ചതായി പാസ്റ്ററുടെ ഭാര്യ പരാതിയില്‍ പറഞ്ഞു. വാര്‍ഷിക ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് പ്രാര്‍ത്ഥന നടത്തിയതെന്ന് അവര്‍ പറഞ്ഞു.

അക്രമം നടത്തിയവര്‍ വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും, കുട്ടികളെയടക്കം അസഭ്യം പറയുകയും ചെയ്തുവെന്ന് കുടുംബത്തിന്റെ പരാതിയില്‍ ഉണ്ട്. കുടുബത്തിലെ സ്ത്രീകളെ ലൈംഗിക തൊഴിലാളികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ കത്തിച്ച് കളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ജാതീയമായി തങ്ങളെ അധിക്ഷേപിച്ചുവെന്ന് അക്ഷയ്് കുമാര്‍ പറഞ്ഞു. കുടുംബം മുദലഗി ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ആക്രമണം നടത്തിയവരില്‍ ഏഴ് പേര്‍ക്കെതിരെ എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. തുക്കാനാട്ടി ഗ്രാമത്തില്‍ നിന്നുള്ള ശിവാനന്ദ് ഗോടൂര്‍, രമേഷ് ദണ്ഡാപൂര്‍, പരസപ്പ ബാബു, ഫക്കീരപ്പ ബാഗേവാദി, കൃഷ്ണ കനിത്കര്‍, കങ്കണവാടിയില്‍ നിന്നുള്ള ചേതന്‍ ഗദാദി, ഹത്തറാക്കിയില്‍ നിന്നുള്ള മഹന്തേഷ് ഹത്തരാകി എന്നിവരാണ് പ്രതികള്‍.

രാജ്യത്തിന്റെ പല ഭാഗത്തും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍ അക്രമം നടത്തിയിരുന്നു. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയത്.

Latest Stories

CSK UPDATES: അന്ന് തന്നെ വിരമിച്ചിരുന്നെങ്കിൽ അന്തസ് ഉണ്ടാകുമായിരുന്നു, ഇത് ഇപ്പോൾ വെറുതെ വെറുപ്പിക്കുന്നു; ധോണിക്കെതിരെ മനോജ് തിവാരി

എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ തോൽക്കും, വീണ്ടും പരീക്ഷ എഴുതണം

ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് തള്ളി, സിപിഎമ്മിനെ നയിക്കാന്‍ ഇനി എംഎ ബേബി; മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 'ലൂസിഫറി'ൽ വ്യക്തത വേണം, 2022 ൽ നടന്ന റെയ്ഡിന്റെ തുടർനടപടി!

IPL 2025: ഉണ്ടാക്കിയെടുത്ത പാരമ്പര്യവും വിലയും ഒകെ കുറഞ്ഞ് വരുന്നുണ്ട്, ആ കാര്യം എങ്കിലും ഒന്ന്...; ധോണിക്കെതിരെ നവ്‌ജ്യോത് സിംഗ് സിദ്ധു; പറഞ്ഞത് ഇങ്ങനെ

IPL 2025: ആ താരം ക്രിക്കറ്റിലെ ഹാലിസ് കോമെറ്റ് ആണ്, എന്തിനാണോ ഇങ്ങനെ ടീമിൽ കളിക്കുന്നത്; സൂപ്പർ താരത്തെ ട്രോളി സഞ്ജയ് മഞ്ജരേക്കർ

എല്ലാ പ്രതിഷേധങ്ങളും തള്ളി രാഷ്ട്രപതി ദ്രൗപതി മുര്‍മു; വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി; ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്ത് കേന്ദ്രം ഉത്തരവ് പുറത്തിറക്കി

CSK UPDATES: നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല ഭായ്, പറ്റിയ പണി ഇനി അതാണ്; ഒടുവിൽ ധോണിക്കെതിരെ തിരിഞ്ഞ് മുൻ സഹതാരവും ഇതിഹാസവും

നെഞ്ചിന്‍കൂട് പിളര്‍ത്തും; കപ്പലുകള്‍ തുളയ്ക്കും; ഇസ്രയേലിന് 20,000 അസാള്‍ട്ട് റൈഫിളുകള്‍ കൈമാറാന്‍ അമേരിക്ക; ബൈഡന്‍ തടഞ്ഞ 'അപകട കരാറിന്' അനുമതി നല്‍കി ഡൊണാള്‍ഡ് ട്രംപ്

CSK UPDATES: മാതാപിതാക്കൾ വന്നതും മോശം പ്രകടനവും, ഒടുവിൽ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് അപ്ഡേറ്റ് നൽകി സ്റ്റീഫൻ ഫ്ലെമിംഗ്