മോദിയും ഷായും പരിഭ്രാന്തരാണ്, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ട് ഐബി; ആരോപണവുമായി കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയവരെ ഇന്റ്‌ലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ്. യാത്രയുടെ മെമ്മോറാണ്ടത്തിന്റെ പകര്‍പ്പുകള്‍ ഇന്റ്‌ലിജന്‍സ് ബ്യൂറോ ആവശ്യപ്പെട്ടതായാണ് ജയ് റാം രമേശ് പറയുന്നത്.

‘യാത്രയെ കുറിച്ച് രഹസ്യങ്ങള്‍ ഒന്നും ഇല്ല. പക്ഷേ മോദിയും ഷായും പരിഭ്രാന്തരാണ്’ എന്ന് ജയ് റാം രമേശ് ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരും സെലിബ്രിറ്റികളും ബിസിനസുകാരും ഭാരത് ജോഡോ യാത്രയ്ക്ക് സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുടെ ഉപദ്രവം ഭയന്നാണ് മുന്നോട്ട് വരാത്തത്.

പലരും രാഹുല്‍ ഗാന്ധിക്ക് ഐക്യാദര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നിരവധി പ്രമുഖരും, ആക്ടിവിസ്റ്റുകളും, മുന്‍ സൈനികരും, സംഘടനകളും, ട്രേഡ് യൂണിയനുകളും വിവിധ സംസ്ഥാനങ്ങളില്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുകയും രാഹുലിന്റെ ഉദ്യമത്തെ പരസ്യമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Latest Stories

8 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തു പോയ തെറ്റാണ്, നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു..; വീഡിയോയുമായി പ്രകാശ് രാജ്

ആശാവർക്കർമാരുടെ സമരം; സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഔറംഗസേബിനെ ആരും മഹത്വവത്കരിക്കുന്നില്ല; ശവകുടീരം പൊളിക്കാന്‍ നാടകം നടത്തേണ്ട; മഹാരാഷ്ട്ര ശിവജി മഹാരാജിനെ മാത്രമേ പ്രശംസിക്കൂവെന്ന് ഉദ്ധവ് താക്കറെ

'പണി' സിനിമയിൽ നിന്നും പ്രചോദനം; കൊച്ചിയിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി, അറസ്റ്റ്

വീണ ജോർജ് കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, ഉടൻ കൂടിക്കാഴ്ച നടത്തും; കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

BRA V/S ARG: ഈ കണക്കിനാണ് കളിയെങ്കിൽ കൊട്ട നിറച്ച് കിട്ടും; ജയിച്ചെങ്കിലും ബ്രസീലിന് കിട്ടാൻ പോകുന്നത് വമ്പൻ പണി

യുഎഇയിലെ ഏറ്റവും വലിയ പ്രീമിയം ഡെവലപ്പറായ എമാർ ഇന്ത്യയിലേക്ക്; അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പക; സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാർ, പ്രതിപട്ടികയിൽ ടിപി വധക്കേസ് പ്രതികളും

IPL 2025: തുടക്കം തന്നെ പണിയാണല്ലോ, ആർസിബി കെകെആർ മത്സരം നടക്കില്ല? റിപ്പോർട്ട് ഇങ്ങനെ

'ആശമാരുടെ സമരം ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സമരം ന്യായം'; വി ഡി സതീശൻ