ഐഎസ് ഭീകരന്‍ മുഹമ്മദ് ഷഹനവാസ് കേരളത്തിലുമെത്തിയിരുന്നു; രാജ്യത്ത് വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

എന്‍ഐഎ തലയ്ക്ക് വിലയിട്ടിരുന്ന ഐഎസ് ഭീകരന്‍ മുഹമ്മദ് ഷഹനവാസ് കേരളത്തിലുമെത്തിയിരുന്നതായി റിപ്പോര്‍ട്ട്. മുഹമ്മദ് ഷഹനവാസ് എന്ന ഷാഫി ഉസ്മാന്‍ ഇന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായിരുന്നു. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്. മുഹമ്മദ് ഷഹനവാസ് വനമേഖലയില്‍ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങള്‍ എടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാളെടുത്ത ചിത്രങ്ങള്‍ കണ്ടുകെട്ടിയതായും സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കിയിട്ടുണ്ട്. വനപ്രദേശം, ആളൊഴിഞ്ഞ കൃഷിഭൂമി എന്നിവിടങ്ങളില്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലനം നടത്തിയതായും ദില്ലി പൊലീസ് സ്‌പെഷല്‍ സെല്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

മുഹമ്മദ് ഷഹനവാസിനൊപ്പം കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. ഷഹനവാസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. വിവിധയിടങ്ങളില്‍ ഇയാള്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. പൂനെ പൊലീസ് ഇയാളെ വാഹനമോഷണ കേസില്‍ പിടികൂടിയിരുന്നു. എന്നാല്‍ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് അനുയായികളെ പൊലീസ് പിടികൂടി. ഇവരില്‍ നിന്നാണ് ഐഎസ് ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

Latest Stories

പാകിസ്ഥാനില്‍ വീണ്ടും ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭീകരാക്രമണം; ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

ശരീരം സമര്‍പ്പിച്ച് അവസരം നേടുന്നവരുണ്ട്, മകളെ രാത്രി ഇവിടെ നിര്‍ത്താം അവസരം മതിയെന്ന് പറയുന്ന അമ്മമാരുണ്ട്, എന്റെ കൈയ്യില്‍ തെളിവുണ്ട്: ശ്രുതി രജനികാന്ത്

'ഒരു ആശ്വാസവാക്ക് പോലും പറയാത്തവരുണ്ട്, പലർക്കും ഇപ്പോഴും സംശയം'; കേസ് ജീവിതം തന്നെ തകർത്തുവെന്ന് ഷീല സണ്ണി

ഒരാൾ ഉണരുന്നത് 5 മണിക്ക് മറ്റൊരാൾ കിടക്കുന്നത് രാവിലെ 6 മണിക്ക്, ആ ഐപിഎൽ ടീമിന് പരിശീലകർ കാരണം പണി കിട്ടാൻ സാധ്യത; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം; സംസ്ഥാനങ്ങള്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മാർക്ക് കാർണിയുടെ കനേഡിയൻ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകൾ

സിപിഎം സമ്മേളനത്തില്‍ 24ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ 'തമ്മിലടിച്ചു'; ചാനലില്‍ ഇന്റേണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ചീഫ് എഡിറ്റര്‍; പരിഗണനയുടെ കട അടയ്ക്കുകയാണെന്ന് ശ്രീകണ്ഠന്‍ നായര്‍

നിശാക്ലബിൽ വൻ തീപിടുത്തം; 51 മരണം, 100 പേർക്ക് പരിക്ക്

ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ