തമിഴ്‌നാട്ടില്‍ ജെല്ലികെട്ടിനിടെ കാളയുടെ കുത്തേറ്റ് 19 കാരന്‍ കൊല്ലപ്പെട്ടു ; 25 ഓളം പേര്‍ക്ക് ഗുരുതര പരിക്ക്

മധുരയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ 19 കാരന്‍ കൊല്ലപ്പെട്ടു. ഡിണ്ടിഗല്‍ സ്വദേശിയായ എസ് കാളിമുത്തുവാണ് മരിച്ചത് .സംഭവത്തില്‍ 25 ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മത്സരത്തിനിടെ കാള കാണികളുടെ ഇടയിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട് കാണികളുടെ ഇടയിലൂടെ ഓടിയ കാള ഫിനിഷിംഗ് പോയിന്റിനടുത്ത് നിന്നിരുന്ന കാളിമുത്തുവിനെ കുത്തുകയായിരുന്നു.

2014 ല്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു.എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതിവിധിയെ മറികടന്നുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുകയും ഇതിനായി നിയമം രൂപികരിക്കുകയുമായിരുന്നു.