ബിജെപിക്ക് മുൻപിൽ മുട്ടുകുത്തി ജമാഅത്തെ ഇസ്ലാമി; കശ്മീർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹം, യുഎപിഎ നിരോധനം പിന്‍വലിക്കാന്‍ ബിജെപിയുമായി ചർച്ച

മുപ്പത്തിഏഴ് വർഷത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സംഘടന താത്പര്യപ്പെടുന്നത്. യുഎപിഎ നിരോധനം നീക്കിയാല്‍ തിരഞ്ഞെടുപ്പിന്റെ പാതയില്‍ മുന്നോട്ടുപോകാന്‍ തയാറാണെന്ന് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ പറയുന്നു.

1987ലാണ് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ അവസാനമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2019ലാണ് സംഘടനയെ യുഎപിഎ പ്രകാരം കേന്ദ്രസർക്കാർ നിരോധിച്ചത്. യുഎപിഎ നിരോധനം പിൻവലിക്കുന്നതയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ബിജപി നേതൃത്വുമായി ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ ചര്‍ച്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംഘടനയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ജമ്മുവിലെ മറ്റ് പ്രധാന പാർട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണച്ചിട്ടില്ല.

യുഎപിഎ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി ആശയ വിനിമയം നടത്താന്‍ എട്ടംഗ സമിതിയെ ജമാഅത്തെ ഇസ്ലാമി നിയോഗിച്ചിട്ടുണ്ട്. 1987ന് മുന്‍പുള്ള സംഘടനയുടെ യഥാര്‍ഥ നിലപാടുകളിലേക്ക് മടങ്ങിപ്പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായാണ് ഇവരുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്. അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരിയാണ് ബിജെപിയുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത നേതൃത്വുമായി താന്‍ ആശയവിനിമയം നടത്തിയതായി അല്‍താഫ് ബുഖാരി സ്ഥിരീകരിച്ചിട്ടുണ്ട്.

1972ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മുഖ്യാധാരയിലേക്ക് കടന്നുവരുന്നത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ബിജെപിയുടെ ആദ്യ രൂപമായ ജനസംഘവും ആദ്യകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ളയെ പ്രതിരോധിക്കാനാണ് ജനസംഘവും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയെ പരോക്ഷമായി സഹായിച്ചുവന്നത്.

1972ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ അഞ്ച് സീറ്റ് നേടി. 1975ലെ ഉപതിരഞ്ഞെടുപ്പില്‍ ഷെയ്ഖ് അബ്ദുള്ളയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തുകയും ജമാഅത്തെ ഇസ്ലാമി ഒറ്റ സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി കൂച്ചുവിലങ്ങിട്ടു. സംഘടനയുടെ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. ജമാഅത്തെയുമായി ബന്ധമുണ്ടായിരുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ച സംഘടനയ്ക്ക് പഴയതുപോല ജനകീയ അടിത്തറ രൂപപ്പെടുത്താന്‍ സാധിച്ചില്ല.

1990കളില്‍ ജമാഅത്തെ ഇസ്ലാമി കശ്മീരിലെ ഒരു വിഭാഗം സായുധ നീക്കങ്ങളിലേക്ക് കടന്നു. പിന്നീട് ഈ വിഭാഗം ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധം സ്ഥാപിച്ചു. കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് 2019ല്‍ ബിജെപി സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ 1998ല്‍ തീവ്ര നയങ്ങളില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ജമാ അത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനമായിരിക്കും ഇത്.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്