ജെ.എൻ.യു അക്രമ കേസ്; ഒന്നര വർഷത്തിനിടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്രം

മുഖംമൂടി ധരിച്ച അക്രമികൾ ഡൽഹിയിലെ ജെഎൻയു സർവകലാശാലയിൽ അതിക്രമിച്ച് കയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേല്‍പ്പിച്ച 2020 ലെ ജെഎൻയു ക്യാമ്പസ് അക്രമക്കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പാർലമെന്റിനെ അറിയിച്ചു.

2020 ജനുവരിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകി.

അക്രമ കേസിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, സംഭവം നടന്ന് ഒന്നര വർഷമായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സാക്ഷികളുടെ പരിശോധന, ദൃശ്യങ്ങളുടെ ശേഖരണം, വിശകലനം, തിരിച്ചറിഞ്ഞ പ്രതികളുടെ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് അന്വേഷണമെന്ന് കേന്ദ്ര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

2020 ജനുവരി 5 ന്, വടികളും ഇരുമ്പുകമ്പികളുമായി മുഖംമൂടി ധരിച്ച 50 ഓളം യുവാക്കളും യുവതികളും ജെഎൻയു ക്യാമ്പസിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോസ്റ്റലുകളിലും മറ്റ് കെട്ടിടങ്ങളിലും മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ ജെഎൻയു വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർത്ഥികളിൽ അന്നത്തെ ജെഎൻ‌യു‌എസ്‌യു പ്രസിഡന്റ് ഐഷെ ഘോഷും ഉൾപ്പെടുന്നു, രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഐഷെ ഘോഷിന്റെ ഫോട്ടോകൾ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ജെഎൻയു വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും പുറത്തും ഒരു വലിയ പ്രതിഷേധം ആരംഭിച്ചു. അക്രമത്തിനെതിരായ പ്രതിഷേധം ഉടൻ മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, ഒഡീഷ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

Latest Stories

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ