'പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം.....'

സംഗീത വിസ്മയം ലത മങ്കേഷ്‌കറിന്റെ വിയോഗത്തോടു കൂടി ഇന്ത്യന്‍ സംഗീത ലോകത്തിലെ ഒരു യുഗത്തിന് തന്നെ തിരശ്ശീല വീഴുകയാണ്. ലതയുടെ സമാനതകള്‍ സംഗീത യാത്ര ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്ന ആ പതിമൂന്നുകാരി മുംബൈക്ക് വണ്ടി കയറുമ്പോള്‍ മനസ്സില്‍ ആകെയുണ്ടായിരുന്നത് തനിക്ക്് ഇളയവരായ 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു .

യാത്രക്കൂലി പോലും കയ്യിലില്ലാതിരുന്നതിനാല്‍ മഹാനഗരത്തിലെ കിലോമീറ്ററുകള്‍ നീണ്ട വഴികള്‍ ഒറ്റയ്ക്ക് നടന്ന് തീര്‍ത്തിട്ടുണ്ട് ലത. വളരെ നേര്‍ത്ത ശബ്ദമെന്ന് പരിഹസിച്ച് പലപ്പോഴും അവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ വഴിമാറിപ്പോയി. പിന്നീട് ജീവിതത്തില്‍ അവര്‍ സ്വീകരിച്ച കാര്‍ക്കശ്യത്തിന് പിന്നില്‍ അന്ന് താണ്ടിയ ഈ കഠിന പാതകള്‍ കാരണമായിരുന്നു.

ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞനായ ഗുലാം ഹൈദറാണ്. 1948-ല്‍ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദര്‍ ഏല്‍പ്പിച്ചു. പിന്നാലെ ഇന്ത്യന്‍ സംഗീതലോകം സാക്ഷ്യം വഹിച്ചത് ഒരു പുത്തന്‍ താരോദയത്തിനാണ്.

ഒരിക്കലും മരിക്കാത്ത സംഗീത വസന്തം സമ്മാനിച്ച് ലത യാത്രയാകുമ്പോള്‍ ഗുല്‍സാറിന്റെ വരികളാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്.

പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം…..

Latest Stories

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും

പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച?; ഒരാഴ്ച മുമ്പേ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു?; പ്രദേശവാസികളല്ലാത്തവരെ ആക്രമിക്കാന്‍ ഒരു തീവ്രവാദ സംഘം പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു

ഒറ്റയൊരുത്തനെയും വെറുതെ വിടരുത്, എല്ലാവന്മാര്‍ക്കും കനത്ത ശിക്ഷ നല്‍കണം, വികാരഭരിതനായി പ്രതികരിച്ച് മുഹമ്മദ് സിറാജ്

പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്; സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍

കശ്മീർ പഹൽഗാമിൽ ദുഃഖിക്കുമ്പോൾ വെറുപ്പ് വിതറുന്ന തീവ്ര വലതുപക്ഷം; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി സംഘപരിവാർ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും

ഭീകരരുടെ റൈഫിള്‍ തട്ടിപ്പറിച്ച് തന്റെ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാരന്‍; ധീരതയോടെ പൊരുതാന്‍ നോക്കിയ കശ്മീരി, വെടിയേറ്റ് മരിച്ച സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ

പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ കരുതി, രണ്ട് പേര്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ എഴുന്നേറ്റിരുന്നു.. പ്രയാഗ്‌രാജ് യാത്രയില്‍ മോശം അനുഭവങ്ങളും: ഗൗരി കൃഷ്ണന്‍

MI VS SRH: ക്ലാസന്റെയും ട്രാവിഷേകിന്റെയും വെടിക്കെട്ടില്‍ മുംബൈ വിയര്‍ത്തുപോയ ദിവസം, കൂറ്റന്‍ സ്‌കോറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹാര്‍ദികും ടീമും കണ്ടംവഴി ഓടി

ഇന്ത്യയുടെ തിരിച്ചടി സൈനിക തലത്തില്‍ ഒതുങ്ങില്ല; 'അതുക്കും മേലെ', പാകിസ്ഥാന്‍ നൂറ്റാണ്ടില്‍ മറക്കില്ലെന്ന് വിലയിരുത്തല്‍; പാക് ഭീകരര്‍ കുഴിച്ചത് എല്ലാ ഭീകരര്‍ക്കും വേണ്ടിയുള്ള വാരിക്കുഴിയെന്ന് വിദഗ്ധര്‍

പാക് നടന്‍മാരെ ഇനിയും വച്ച് വാഴിക്കാണോ? ഈ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല; ബോളിവുഡ് സിനിമ നിരോധിക്കാന്‍ പ്രതിഷേധം