കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബം മരിച്ച നിലയില്‍; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ; സാമ്പത്തിക ബാദ്ധ്യതയെന്ന് പൊലീസ് നിഗമനം

കര്‍ണാടകയിലെ കുടകിലുള്ള റിസോര്‍ട്ടില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ വിനോദ് ബാബു സേനന്‍(43), ഭാര്യ ജിബി എബ്രഹാം(37), മകള്‍ ജെയ്ന്‍ മരിയ ജേക്കബ്(11) എന്നിവരെയാണ് റിസോര്‍ട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനോദിനെയും ജിബിയെയും മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലും മകള്‍ ജെയ്‌നെ കിടക്കയില്‍ മരിച്ച നിലയിലുമായിരുന്നു ജീവനക്കാര്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് അനുമാനം. സാമ്പത്തിക ബാദ്ധ്യതയാകാം കുടുംബം ജീവനൊടുക്കിയതിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ദമ്പതികള്‍ എഴുതി ഒപ്പിട്ട ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

Latest Stories

കൊച്ചി കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; പിടികൂടിയവയിൽ വന്ദേഭാരതിന്റെ സ്റ്റിക്കർ പതിച്ച പൊതികളും, ട്രെയിനുകളിലേക്ക് ഭക്ഷണം നൽകുന്ന കേന്ദ്രം

INDIAN CRICKET: കോഹ്ലിക്കു മുന്നില്‍ ഇന്ത്യയില്‍ നിന്ന് ആ സൂപ്പര്‍താരം മാത്രം, ഈ റെക്കോഡ് ലിസ്റ്റിലുളളതെല്ലാം ഇതിഹാസ താരങ്ങള്‍, എന്തൊരു കളിക്കാരാണ് ഇവരെല്ലാം

INDIAN CRICKET: വിരാട് ഇല്ലെങ്കിൽ നിങ്ങൾക്ക് ആ കാഴ്ച്ച ഇന്ന് കാണാൻ പറ്റില്ലായിരുന്നു, അവൻ എത്തിയ ശേഷം....; സഹതാരത്തെ വാഴ്ത്തി ചേതേശ്വർ പൂജാര

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി, ഔദ്യോഗിക വസതിയിലും സുരക്ഷ

നടി കാവ്യ സുരേഷ് വിവാഹിതയായി

രാജ്യത്തിന്റെ അൻപത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റു

IPL 2025: ലീഗ് തുടങ്ങുന്നത് നല്ല കാര്യം തന്നെ, പക്ഷെ ശേഷിക്കുന്ന മത്സരങ്ങളിൽ ആ വക പരിപാടികൾ എല്ലാം ബിസിസിഐ ഒഴിവാക്കണം; ആവശ്യവുമായി സുനിൽ ഗവാസ്‌കർ; പറഞ്ഞത് ഇങ്ങനെ

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

'ഭീകരവാദികളുടെ സഹോദരി', കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ്; മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ഖാർഗെ

പാക് വ്യോമസേനയുടെ 20% ഇന്ത്യ തകർത്തു, യുദ്ധവിമാനങ്ങൾ നശിപ്പിച്ചു, 50 ലേറെ സൈനികർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള പാക് നഷ്ടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്