അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് സുപ്രീംരകോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. 25,000 അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സുപ്രീം കോടതിയ്‌ക്കെതിരെയും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചു. സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എങ്കിലും വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. യോഗ്യരായ ഒരാളുടെ പോലും ജോലിനഷ്ടപ്പെടാന്‍ താന്‍ സമ്മതിക്കില്ലെന്നും മമത അറിയിച്ചു.

ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ഒപ്പം നിന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഈ വിധി തങ്ങള്‍ അംഗീകരിച്ചുവെന്ന് ധരിക്കരുത്. നിങ്ങളുടെ ദുഃഖം തങ്ങളുടെ ഹൃദയത്തെയാണ് വേദനിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അവരെന്നെ ജയിലിലടച്ചേക്കാം. താനത് കാര്യമാക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഉത്തരവില്‍ നിറയെ അവ്യക്തതകളുണ്ടെന്നും അവര്‍ ആരോപിച്ചു. യോഗ്യരാവരാണെന്നും അല്ലാത്തവരാരൊക്കെയെന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാനുള്ള അവസരം സര്‍ക്കാരിന് കോടതി നല്‍കിയില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

Latest Stories

മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള റോഡ് മാർഗം ജമ്മുവിലേക്ക്; ഇന്ത്യൻ പതാക ഘടിച്ചിച്ച വാഹനത്തിൽ യാത്ര, ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കും

'രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യും'; എക്സ് പോസ്റ്റുമായി ഇന്ത്യൻ ആർമി, തിരിച്ചടിച്ചതിന്റെ തെളിവായി വീഡിയോ

INDIAN CRICKET: വെറുതെ ഞങ്ങളുടെ നെഞ്ചത്തോട്ട് കേറണ്ട; രോഹിത് എടുത്തത് അവന്റെ സ്വന്തം തീരുമാനം: രാജീവ് ശുക്ല

മലയാള ചാനലുകള്‍ ടിആര്‍പി ലഭിക്കാനുള്ള തത്രപാടില്‍; നിമിഷം തോറും വാര്‍ത്ത നല്‍കാന്‍ ഇത് ഐപിഎല്‍ മത്സരമല്ല; മലയാള മാധ്യമങ്ങളുടെ ആവേശവാര്‍ത്തകള്‍ക്കെതിരെ ശബരിനാഥ്

ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തു; ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി സര്‍ക്കാരിനെതിരെ തെരുവില്‍; പാക്കിസ്ഥാനില്‍ ആഭ്യന്തരയുദ്ധം; ഇന്ത്യയുടെ തിരിച്ചടി തുടരുന്നു

IPL 2025: അങ്ങനെ ഐപിഎലിന്റെ കാര്യത്തിൽ തീരുമാനമായി; അടിയന്തര യോഗം കൂടാൻ ബിസിസിഐ

ഇതാ വലിയ ഇടയന്‍; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയവ പുതിയ മാര്‍പാപ്പ; ലിയോ പതിനാലാമന്‍ എന്ന പുതിയ നാമം സ്വീകരിച്ചു; അമേരിക്കന്‍ സ്വദേശി

പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി, ഇന്ത്യയിലേക്കയച്ച മൂന്ന് യുദ്ധവിമാനങ്ങള്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍; എന്തിനും സജ്ജമായി ഇന്ത്യന്‍ പോര്‍വിമാനങ്ങളും നാവികസേനയും

PBKS VS DC: ജമ്മു കശ്മീരിലെ പാക് പ്രകോപനം; ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിങ്‌സ്‌ മത്സരം ഉപേക്ഷിച്ചു

ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം, പഞ്ചാബില്‍ കനത്ത ജാഗ്രത