മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയ്ക്ക് ജാമ്യം; വിചാരണ നടത്താതെ പൗരന്റെ അവകാശം ലംഘിക്കുന്നെന്ന് സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിൽ ഉപാധികളോടെയാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. 17 മാസത്തെ ജയിൽ വാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തിറങ്ങുന്നത്. ജസ്റ്റിസ് ബിആർഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ജാമ്യത്തിനായി സിസോദിയയെ വിചാരണ കോടതിയിലേക്ക് അയയ്ക്കുന്നതു നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു. 17 മാസമായി ജയിലിൽ കഴിയുന്ന ഒരാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. വേഗത്തിൽ വിചാരണ നടത്തണമെന്ന പൗരന്റെ അവകാശം ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം. പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റഷനിൽ ഹാജരാകണമെന്നും സിസോദിയക്ക് നിർദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തരുതെന്നും നിർദേശിച്ചു.

അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26നാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അതേവർഷം മാർച്ച് 9ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി.

Latest Stories

സ്ത്രീത്വത്തെ അപമാനിക്കുന്നു; സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി ഉഷ ഹസീനയും ഭാഗ്യലക്ഷ്മിയും

IPL 2025: ആ ടീം കാരണമാണ് ഞാൻ ഇത്രയും കിടിലം ബോളർ ആയത്, ജോഷ് ഹേസിൽവുഡ് പറഞ്ഞത് ഇങ്ങനെ

കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ തയാറാകാതെ പാകിസ്ഥാൻ; ഫ്ളാഗ് മീറ്റിംഗ് വഴി ശ്രമങ്ങൾ തുടരുന്നു

സാമൂഹ്യ, ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം രണ്ടു ഗഡു ലഭിക്കും; നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെ കുടിശിക ഗഡു നല്‍കാന്‍ നടപടികളുമായി ധനവകുപ്പ

RCB VS RR: വിരാട് കോഹ്‌ലിയല്ല, മത്സരം വിജയിപ്പിച്ചത് ആ താരം, അവനാണ് യഥാർത്ഥ ഹീറോ: രജത് പട്ടീദാർ

പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദിയുടെ വീട് ഇടിച്ചുനിരത്തി ജമ്മു കശ്മീർ ഭരണകൂടം

IPL 2025: ബൗളിംഗോ ബാറ്റിംഗോ ഫീൽഡിംഗോ അല്ല, ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ ആർ‌സി‌ബി നേരിടുന്ന വെല്ലുവിളി വെളിപ്പെടുത്തി വിരാട് കോഹ്‌ലി

പണി പാളി തുടങ്ങി; തകർന്നു തരിപ്പണമായി പാകിസ്ഥാൻ ഓഹരി വിപണി

RR VS RCB: രാജസ്ഥാന്റെ വീക്നെസ് ആ ഒരു കാര്യമാണ്, അതിലൂടെയാണ് ഞങ്ങൾ വിജയിച്ചത്: വിരാട് കോഹ്ലി

'പ്രശ്നങ്ങൾ വഷളാക്കരുത്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണം'; ഐക്യരാഷ്ട്രസഭ