വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചുള്ള മുഹമ്മദ് യൂനസിന്റെ പരാമർശം വിവാദത്തിൽ; ചൈനയുടെ പ്രീതി പിടിച്ചുപറ്റാനെന്ന് വിമർശനം

ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. ചൈന സന്ദർശനത്തിനിടെ ആയിരുന്നു മുഹമ്മദ് യൂനുസിന്റെ പരാമർശം. ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസ് പറഞ്ഞത്. കടൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടൽ സുരക്ഷയിൽ ബംഗ്ലാദേശാണ് നിർണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇതിലൂടെ ശ്രമിച്ചത്.

യൂനുസിന്റെ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ചൈനയുമായി കൂടുതൽ അടുത്ത് നിക്ഷേപങ്ങൾ നേടിയെടുക്കുന്നതിനാണ് യൂനുസ് ഈ ശ്രമം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നിൽ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇന്ത്യൻ സംസ്ഥാനങ്ങളെ പരാമർശിച്ചത്.

സാമ്പത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ചൈനയുടെ സഹായം തേടാനാണ് യൂനുസിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിൽ കൂടുതൽ ഉത്പാദനവും നിർമാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു.

ടീസ്റ്റ നദീജല പദ്ധതിയിലേക്കും ബംഗ്ലാദേശ് ചൈനയെ ക്ഷണിച്ചു. പുറത്താക്കപ്പെട്ട ഹസീന ഭരണകൂടം ഇന്ത്യയെയാണ് ഈ പദ്ധതിയ്ക്കായി ക്ഷണിച്ചിരുന്നത്. കൂടാതെ ചൈനയിൽ നിന്ന് ഉത്ഭവിച്ച് വലിയൊരു ഭാഗം ഇന്ത്യയിലൂടെ കടന്നുപോവുന്ന യർലങ്-സാങ്പോ-ജമുന നദിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ വിവരങ്ങൾ കൈമാറുന്നതിനുള്ള ധാരണപത്രവുമായി ബന്ധപ്പെട്ട ചർച്ചകളും ഇരു രാജ്യങ്ങൾ തമ്മിൽ നടന്നു.

Latest Stories

വീട്ടിലെ പ്രസവത്തിനിടെ മരണം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ; ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഏപ്രിൽ 16 ന് പരിഗണിക്കും

RR VS GT: ഞങ്ങൾ പരാജയപ്പെട്ടത് ആ ഒറ്റ കാരണം കൊണ്ടാണ്, ഞാനും ഹെറ്റ്മെയറും നന്നായി ബാറ്റ് ചെയ്തു പക്ഷെ....: സഞ്ജു സാംസൺ

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; അന്വേഷണം എംപിയടക്കമുള്ള രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു

ജൂണിൽ പലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കും, അത്തരമൊരു നീക്കം ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്; യുഎസ് വിപണിയിൽ വൻ കുതിപ്പ്, ചൈനക്ക് 125 ശതമാനം അധിക തീരുവ

വഖഫ് ഭേദഗതി ബില്ലിനെതിരായ എസ്ഐഒ-സോളിഡാരിറ്റി വിമാനത്താവളം മാർച്ചിൽ സംഘർഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ്

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത