മുസ്ലീം യുവതിക്ക് സ്വത്തില്‍ പുരുഷന് തുല്യമായ അവകാശം; കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും; വി പി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരണ്‍ റിജിജു; വാക്ക് പാലിച്ച് സുരേഷ് ഗോപി

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സമര പ്രഖ്യാപനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തക വി പി സുഹറയ്ക്ക് നല്‍കിയ വാക്കുപാലിച്ച് കേന്ദ്രമന്ത്രി. സംഭവത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തില്‍ സുരേഷ് ഗോപിയുടെ സാനിധ്യത്തിലാണ് സുഹറ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തുക എന്നീ രണ്ട് ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും നിയമ ഭേദഗതിക്കായി തയ്യാറാക്കിയ കരടും അവര്‍ മന്ത്രിക്ക് കൈമാറി.

മുസ്ലീം സ്ത്രീകളുടെ തുല്യ അനന്തരാവകാശവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍
കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ ഉന്നത വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനം എടുക്കുമെന്ന് കിരണ്‍ റിജിജു സുഹറയ്ക്ക് ഉറപ്പു നല്‍കി.
എല്ലാവര്‍ക്കും സമത്വത്തിനും നീതിക്കും വേണ്ടി ഞാന്‍ ഉറച്ചു നില്‍ക്കും, നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ ഞാന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജന്തര്‍മന്തറില്‍ മരണംവരെ വിപി സുഹറ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയുടെ ഉറപ്പിന്‍മേലാണ് അവര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്.

കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവുമായി കൂടികാഴ്ച്ചക്ക് അവസരമൊരുക്കാമെന്നും വിഷയത്തില്‍ ഇടപെടാമെന്നും സുഹറയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി അടുത്ത മൂന്ന് ദിവസം കൂടി ഡല്‍ഹിയില്‍ തുടരുമെന്ന് സുഹ്റ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെയാണ് കേന്ദ്രമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സുഹറയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.

മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് വി പി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്നും സുഹ്റ ചോദിച്ചു.

Latest Stories

ഓഹോ അതിന് പിന്നിൽ അങ്ങനെയും ഒരു കാരണമുണ്ടോ, എന്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ആക്റ്റീവ് അല്ല; ചോദ്യത്തിന് മറുപടി നൽകി വിരാട് കോഹ്‌ലി

'തുടര്‍ച്ചയായി അപമാനിക്കുന്നു, അപവാദ പ്രചാരണം നടത്തുന്നു'; എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പൊലീസില്‍ പരാതി നല്‍കി നടൻ ബാല

ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ടീം; ഏത് ഉന്നതനായാലും കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജന്‍

'മാധ്യമങ്ങൾ എസ്എഫ്‌ഐയെ വേട്ടയാടാൻ ശ്രമിക്കുന്നു, വി ഡി സതീശൻ നിലവാരം പുലര്‍ത്താത്ത നേതാവ്'; വിമർശിച്ച് പി എസ് സഞ്ജീവ്

കിയ EV9 നെ വെല്ലുവിളിക്കാൻ സ്കോഡയുടെ സെവൻ സീറ്റർ; ടീസർ പുറത്ത്!

ജുനൈദ് മദ്യപിച്ചിരുന്നു, അലക്ഷ്യമായി വാഹനമോടിച്ചു; വ്ളോഗറുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വാദം തള്ളി പൊലീസ്

മമ്മൂക്കയുടെ 10 മിനിറ്റ് പോലും വെറുപ്പിക്കല്‍.. കോപ്പിയടിച്ചാല്‍ മനസിലാവില്ലെന്ന് കരുതിയോ? 'ഏജന്റ്' ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോള്‍പൂരം

‘ഞാൻ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്, ഹിന്ദുവിന് എതിരല്ല'; ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള എല്ലാ നീക്കത്തെയും എതിർക്കുമെന്ന് തുഷാർ ഗാന്ധി

IPL 2025: തോക്ക് തരാം വെടി വെക്കരുത് എന്ന് പറഞ്ഞ പോലെ, സഞ്ജുവിന് കർശന നിർദ്ദേശം നൽകി എൻസിസി; രാജസ്ഥാൻ ക്യാമ്പിൽ ആശങ്ക

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശരീര അവശിഷ്ടങ്ങള്‍ മോഷണം പോയി; പൊലീസ് അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്