ജമ്മുവില്‍ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കണം; നിരപരാധികളെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ഭീകര ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാന്‍ ജമ്മു കശ്മീരില്‍ സാധ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരില്‍ ഉയര്‍ന്നുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷ അത്യാശ്യമാണ്.എന്നാല്‍ മാത്രമെ ജനങ്ങള്‍ക്ക് പേടിയില്ലാതെ ജീവിക്കാനാകുവെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീര്‍ താഴ്വരയില്‍ ആക്രമണങ്ങളും വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ശ്രീനഗറിലെ സണ്‍ഡേ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തിയെന്നും നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.

ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് സമീപമുള്ള സണ്‍ഡേ മാര്‍ക്കറ്റിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 8 പുരുഷന്‍മാര്‍ക്കും 2 സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. പൊലീസും അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്.
സി.ആര്‍.പി.എഫുകാരെ ലക്ഷ്യമിട്ട് സമീപത്തെ ൈഫ്‌ലഓവറില്‍ നിന്നാണ് ഗ്രനേഡ് എറിഞ്ഞത്. ലക്ഷ്യം തെറ്റി മാര്‍ക്കറ്റില്‍ പതിക്കുകയായിരുന്നു. ലശ്കറെ ത്വയ്യിബയുടെ പാകിസ്താന്‍കാരനായ മുതിര്‍ന്ന കമാന്‍ഡറെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് ആക്രമണം.

മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16), ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ്, ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എത്ര ഗ്രനേഡുകളാണ് പൊട്ടിയത് എന്നുള്ള കാര്യം വ്യക്തമല്ല. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച അഖ്നൂരില്‍ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഭീകരരെ വധിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരില്‍ അഞ്ചിടത്താണ് ആക്രമണം നടന്നത്.

Latest Stories

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന