11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ നവംബര്‍ 28ന് നടന്ന സ്‌ഫോടനത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ബോംബ് ഭീഷണി ഉയര്‍ന്നത്. 11 ദിവസത്തിനിടെ ഡല്‍ഹിയിലെ 100 ല്‍ അധികം സ്‌കൂളുകളിലാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. തുടരെയുള്ള ബോംബ് ഭീഷണിയില്‍ ഡല്‍ഹി പൊലീസും വലഞ്ഞിരുന്നു.

ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സ്‌കൂളുകളില്‍ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണെന്ന് ഡല്‍ഹി പൊലീസിന് മനസിലായി.

എന്നാല്‍ വിപിഎന്‍ ഉപയോഗിച്ചായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നത്. ഇത് പൊലീസിനും കൂടുതല്‍ തലവേദന സൃഷ്ടിച്ചു. സന്ദേശങ്ങള്‍ അയച്ച ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പൊലീസിന് കാലതാമസം നേരിട്ടതിന് പിന്നിലുള്ള കാരണവും വിപിഎന്‍ ആയിരുന്നു. ഒടുവില്‍ ഓരോ സന്ദേശങ്ങളുടെ ഉറവിടമായി പൊലീസ് കണ്ടെത്താന്‍ ആരംഭിച്ചതോടെയാണ് വ്യാജ സന്ദേശങ്ങളുടെ പിന്നിലുള്ള ലക്ഷ്യം പുറത്തുവന്നത്.

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ വിദ്യാര്‍ഥികളെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പരീക്ഷ മാറ്റിവെക്കാനും സ്‌കൂള്‍ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ബോംബ് ഭീഷണി ലഭിച്ച വെങ്കടേശ്വര ഗ്ലോബല്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

പരീക്ഷ മാറ്റിവെക്കാന്‍ വേണ്ടി രണ്ട് സഹോദരങ്ങള്‍ ചേര്‍ന്നാണ് ഇത്തരമൊരു ഭീഷണി സ്‌കൂളിലേക്കയച്ചത്. കൂടുതല്‍ പരിശോധനയില്‍ മുമ്പുണ്ടായ ബോംബ് ഭീഷണികളില്‍നിന്നാണ് കുട്ടികള്‍ക്ക് ഇത്തരമൊരു ആശയം കിട്ടിയതെന്ന് മനസ്സിലായി. കുട്ടികളെ കൗണ്‍സലിംഗിന് ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച് താക്കീതും നല്‍കി.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ