എലിയുടെ കടിയേറ്റ് രോഗി മരിച്ചു; ഐ.സി.യു മേധാവിക്ക് സസ്‌പെന്‍ഷന്‍

ഹൈദരബാദിലെ വാറങ്കല്‍ എംജിഎം ആശുപത്രിയിലെ ഐസിയുവില്‍ എലിയുടെ കടിയേറ്റ് രോഗി മരിച്ചു. 38കാരനായ ശ്രീനിവാസനാണ് മരിച്ചത്. സംഭവത്തില്‍ ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു.

അമിത മദ്യപാനി ആയിരുന്ന ശ്രീനിവാസന്റെ ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് ഇയാളെ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് മാര്‍ച്ച് 30നാണ് ശ്രീനിവാസന് എലിയുടെ കടിയേറ്റത്. മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നുവെന്നും രോഗിയുടെ സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു.

സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്നും ശ്രീകാന്ത് പറയുന്നു.ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം മോശം അവസ്ഥയിലായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് ഇയാളെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല.

ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തത് കൂടാതെ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് അവസാനിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Latest Stories

ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

'മഞ്ചേരി കവർച്ച കേസിൽ ട്വിസ്റ്റ്, മോഷ്ടിച്ചത് പരാതിക്കാരൻ തന്നെ'; പിടിയിലായത് ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പടെ 3 പേര്‍

ലഷ്കറെ നേതാവ് അബു ഖത്തൽ പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ആക്രമണങ്ങളിൽ പങ്കാളി

നെഞ്ചുവേദന വന്നത് ലണ്ടന്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍; റഹ്‌മാന്‍ ആശുപത്രി വിട്ടു

സംസ്ഥാനത്തെ ലഹരി വ്യാപനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

രാജ്യത്ത് 163 കോടിയുടെ ലഹരി വേട്ട; ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് പിടികൂടിയത് 88 കോടിയുടെ മെത്താംഫെറ്റമിൻ

കാന്‍സര്‍ വേദന സംഹാരികള്‍ യുവാക്കള്‍ ലഹരിയ്ക്കായി ഉപയോഗിക്കുന്നത് വ്യാപകം; കാന്‍സര്‍ മരുന്നുകളെ ലഹരി മരുന്നുകളുടെ പട്ടികയിലാക്കാന്‍ പൊലീസ്- എക്‌സൈസ് നീക്കം

ഇനി ആ ചോദ്യം ആരും ചോദിക്കരുത്, എന്ന് പാഡഴിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി വിരാട് കോഹ്‌ലി; ഒപ്പം ആരാധകരോട് സന്ദേശവും