ഇന്ത്യാടുഡേ വേദിയില്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രകാശ് രാജ്

ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. അസഹിഷ്ണുതയുടെ വക്താക്കളായ നരേന്ദ്ര മോദിയും അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്നും സിനിമകളെ അവയുടെ പേരിന്റെ പേരില്‍ അക്രമിക്കുന്നത് ഹിന്ദുത്വരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ സിനിമക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തിയ ആക്രമണങ്ങളെ പറ്റിയുള്ള ചര്‍ച്ചക്കിടെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. സെക്സി ദുര്‍ഗ എന്ന സിനിമ ഹിന്ദു വിരുദ്ധമാണെന്നു പറയുന്നതില്‍ യുക്തിയില്ലെന്നു വ്യക്തമാക്കിയ പ്രകാശ് രാജ് എന്തു കൊണ്ട് സെക്സി ഫാത്തിമ, സെക്സി മേരി തുടങ്ങിയ പേരുകളില്‍ സിനിമ ഉണ്ടാകുന്നില്ലെന്ന അവതാരകന്‍ രാഹുല്‍ കന്‍വലിന്റെ ചോദ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

“താങ്കളുടെ ചോദ്യം ഉചിതമല്ല. (സനല്‍ കുമാര്‍) ഒരു സിനിമ ചെയ്തു. അതിന്റെ പേരാണ് സെക്സി ദുര്‍ഗ എന്നത്. ഫാത്തിമയെ പറ്റിയോ മേരിയോ പറ്റിയോ വിഷയം ഇല്ലാത്തതിനാലാണ് അവരെപ്പറ്റി സിനിമ ചെയ്യാത്തത്. അവര്‍ (സിനിമക്കെതിരെ പ്രക്ഷോഭം നയിച്ചവര്‍) താങ്കളുടെ ചോദ്യത്തിന് മറുപടി നല്‍കില്ല. അവര്‍ക്ക് ദുര്‍ഗ വൈനിനെപ്പറ്റി പ്രശ്നമൊന്നുമില്ല. മട്ടന്‍ ഷോപ്പിന് ദുര്‍ഗ എന്നും ശിവ എന്നുമൊക്കെ പേരിടുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല.

“സിനിമയിലൂടെ ഒരു കാര്യം പറയാന്‍ ശ്രമിക്കുന്ന സംവിധായകനാണ് അതിന് പേര് കണ്ടെത്തുക. അതിന് നിങ്ങളുടെ ഭാവനയുടെയും വ്യാമോഹങ്ങളുടെയും ആവശ്യമില്ല. ഞാന്‍ “വിശുദ്ധ ഫാത്തിമ” എന്നൊരു സിനിമ ചെയ്തു എന്നുവെക്കുക; നിങ്ങള്‍ക്കെന്താണ്?”

തുടര്‍ന്ന് അദ്ദേഹത്തോട് ചോദ്യം ചോദിച്ച ബിജെപി നേതാവിനും പ്രകാശ് രാജ് വായടപ്പിക്കുന്ന മറുപടി നല്‍കി. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തോട് ചോദ്യം ചോദിക്കാന്‍ എനിക്ക് അവകാശമുണ്ടെന്നും ഞാനത് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/IndiaToday/videos/10156724413477119/