ഹിന്ദു നിയമപ്രകാരം കല്യാണം കഴിക്കാന്‍ പുരോഹിതര്‍ നിര്‍ബന്ധമില്ല, ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മുന്നില്‍വെച്ചുള്ള വിവാഹം സാധുവായിരിക്കും: സുപ്രീംകോടതി

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീംകോടതി. അഭിഭാഷകന്റെ ചേംബറില്‍ വച്ചുനടത്തിയ വിവാഹം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മുന്നില്‍വെച്ചുള്ള വിവാഹവും സാധുവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹിന്ദു മാരേജ് ആക്ട് പ്രകാരം, അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം സാധുവല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയിന്മേലാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാരേജ് ആക്ട് അനുച്ഛേദം 7(എ) പ്രകാരം, സഹൃത്ത്/ബന്ധു/സാമൂഹികപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയില്‍ അഭിഭാഷകര്‍ക്ക് വിവാഹം നടത്താന്‍ കഴിയുമെന്ന് ജസ്റ്റിസമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍, രണ്ട് ഹിന്ദുക്കള്‍ തമ്മില്‍ നടക്കുന്ന ഏത് വിവാഹത്തിനും സാധുതയുണ്ടെന്ന് അനുച്ഛേദം 7-എയില്‍ പറയുന്നു. സാധുവായ ഒരു വിവാഹത്തിന് ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ല എന്നതാണ് ഈ വ്യവസ്ഥയില്‍ ഊന്നിപ്പറയുന്നത്.

വിവാഹിതരാകാന്‍ താത്പര്യപ്പെടുന്ന കക്ഷികള്‍ക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍ അത് നടത്താമെന്നും കക്ഷികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഭാര്യയായോ ഭര്‍ത്താവായോ സ്വീകരിക്കുന്നു എന്നു പറയാമെന്നും അനുച്ഛേദത്തില്‍ പറയുന്നു.

വരനും വധുവും പരസ്പരം മാല ചാര്‍ത്തുകയോ വിരലില്‍ മോതിരം ഇടുകയോ താലി കെട്ടുകയോ ചെയ്യുന്ന ലളിതമായ ചടങ്ങിലൂടെ വിവാഹം പൂര്‍ത്തിയാകും എന്നും അനുച്ഛേദത്തില്‍ പറയുന്നു. സാധുവായ വിവാഹത്തിന് ഈ ചടങ്ങുകളില്‍ ഏതെങ്കിലും മതിയാകും. (പരസ്പരം മാലയിടുന്നതോ,മോതിരം കൈമാറുന്നതോ, താലികെട്ടുന്നതോ.)

അഭിഭാഷകരെ സാക്ഷികളാക്കി നടത്തുന്ന വിവാഹം സാധുവല്ലെന്നാണ് 2014ലെ ബാലകൃഷ്ണ പാണ്ഡ്യന്‍ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് പുറപ്പെടുവിച്ച മദ്രാസ് ഹൈക്കോടതിയുടെ 2023ലെ വിധി സുപ്രീംകോടതി റദ്ദാക്കി.

Latest Stories

പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ പിന്തുണയോടെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമം, 7 ജയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്; രക്ഷപെട്ടവർക്കായി തിരച്ചിൽ

ഇന്ത്യ-പാക് സംഘര്‍ഷം; പിഎസ്എല്‍ മത്സരങ്ങളുടെ വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റി പാകിസ്ഥാന്‍, ബാക്കി മത്സരങ്ങള്‍ ഇവിടെ നടത്തി പൂര്‍ത്തീകരിക്കാന്‍ ശ്രമം

ഓപ്പറേഷന്‍ സിന്ദൂരിലൂടെ കുട്ടികളെ കൊന്നൊടുക്കുന്നുവെന്ന് വ്യാജ പ്രചരണം; ഇന്ത്യയുടെ സൈനിക നടപടിയെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; പിടികൂടിയത് നാഗ്പൂരിലെ നിന്നും

നന്ദിയുണ്ട് ഷാരൂഖ് സാര്‍, മെറ്റ് ഗാല ഹലോവീന്‍ പാര്‍ട്ടി ആണെന്ന് വിചാരിച്ചു, ഇപ്പോള്‍ അതല്ലെന്ന്‌ മനസിലായി..; ചര്‍ച്ചയായി നടന്‍ രാഘവിന്റെ വാക്കുകള്‍

'എനിക്ക് ഇത് പുതിയ അറിവല്ല, പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നു'; സണ്ണി ജോസഫിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരൻ

IPL 2025: ഷോക്കിങ് ന്യൂസ്; വിദേശ താരങ്ങൾ ഐപിഎൽ വിടുന്നു; ബിസിസിഐയെ അറിയിച്ചു

മലപ്പുറത്തെ നിപ സ്ഥിരീകരണം; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റിവെച്ചു

'സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം'; സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

INDIAN CRICKET: രോഹിത് അവന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ല, എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്‌, ഹിറ്റ്മാനെതിരെ വിമര്‍ശനവുമായി മുന്‍താരം

കാന്താരയുടെ സെറ്റില്‍ വച്ചല്ല ആ അപകടം നടന്നത്, അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല..; മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍മ്മാതാവ്