രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍; 19 വര്‍ഷത്തിന് ശേഷം സോണിയയില്‍നിന്ന് അധികാരമേറ്റെടുക്കുന്നു; എതിരാളികളില്ലെന്ന് മുല്ലപ്പള്ളി

പത്തൊന്‍പത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയുടെ അമരക്കാരനായി ഈ മാസം 16 ന് 11 മണിക്ക് രാഹുല്‍ ചുമതലയേല്‍ക്കും. 89 പത്രകകളില്‍ -നിന്നും എതിരില്ലാതെയാണ് രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതെന്ന് തിരഞ്ഞെടുപ്പ് ചുമതല വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 19 വര്‍ഷമായി പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന അമ്മ സോണിയയില്‍ നിന്നാണ് മകന്‍ അധികാരം ഏറ്റെടുക്കുന്നത്. നാലു തവണയോളം മാറ്റിവച്ച നടപടിക്രമമാണ് ഇതോടെ പൂര്‍ത്തിയായത്. കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്ത് തിരഞ്ഞെടു്പ്പിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ അധികാരമേറ്റെടുക്കന്നതെന്നുള്ളത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് രാഹുലിന്റെ മികവായിട്ടായിരിക്കും വിലയിരുത്തപ്പെടുക.