തൊഗാഡിയുടെ വിരട്ടല്‍ ഫലിച്ചു , രാജസ്ഥാന്‍ പൊലീസ് കേസ് പിന്‍വലിച്ചു

വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ ഭായ് തൊഗാഡിയയ്‌ക്കെതിരെയുള്ള കേസ് രാജസ്ഥാന്‍ പൊലീസ് കേസ് പിന്‍വലിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. തൊഗാഡിയ രാജസ്ഥാനിലെ ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ച സംഭവമാണ് കേസിനു കാരണമായത്. പൊലീസ് ഈ കേസില്‍ തൊഗാഡിയയെ അറസ്റ്റ് ചെയുമെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് അദ്ദേഹം ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നീട് തൊഗാന്ധിയെ ബോധരഹിതനായി ആശുപത്രിയില്‍ കാണപ്പെടുകയായിരുന്നു.

തന്നെ കൊലപ്പെടുത്താന്‍ രാജസ്ഥാന്‍, ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കരഞ്ഞുകൊണ്ട് തൊഗാഡിയ ആരോപിരുന്നു. ഇതേതുടര്‍ന്നാണ് രാജസ്ഥാന്‍ പൊലീസ് കേസ് പിന്‍വലിച്ചത്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പത്തുവര്‍ഷം മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം അദ്ദേഹത്തെ കാണാതാവുകയും, പിന്നീട് പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.