രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും പിന്നീട് ജോലിയില്‍ നിന്ന് പുറത്താകുകയും ചെയ്ത ജീവനക്കാരിക്ക് വീണ്ടും നിയമനം. ഇവര്‍ സുപ്രീം കോടതിയില്‍ വീണ്ടും ജോലിക്ക് പ്രവേശിക്കുകയും അവധിയില്‍ പോകുകയും ചെയ്തതായുമാണ് റിപ്പോര്‍ട്ട്

2018- ലാണ് യുവതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പരാതി ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ സമിതി അന്വേഷിക്കുകയും തള്ളുകയും ചെയ്തു. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. അന്വേഷണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റും നല്‍കി.

ചീഫ് ജസ്റ്റീസിനെതിരെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും ഡല്‍ഹി പൊലീസിലെ ജോലി നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തിരികെ വീണ്ടും ഡല്‍ഹി പൊലീസില്‍ ജോലിക്ക് കയറിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സുപ്രീം കോടതിയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന ജീവനക്കാരിക്കെതിരെ ഉണ്ടായ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കേസ് അവസാനിപ്പിക്കുയായിരുന്നു.

Latest Stories

'ആദ്യം അംഗീകരിച്ച തീരുമാനം ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ മാറി'; ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത്

IPL 2025: തലയും പിള്ളേരും ലീഗിന് പുറത്തേക്ക്? ഇന്ന് അതിനിർണായക ദിനം; ചെന്നൈ ക്യാമ്പിൽ ആശങ്ക

'ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ല, നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം'; മഞ്ജുഷ സുപ്രീംകോടതിയിൽ

മരിയോ വർഗാസ് യോസ: സാഹിത്യത്തിന്റെ അനശ്വര വിപ്ലവകാരി

'പൊൻമാൻ ഫഹദിനെ വെച്ച് ചെയ്യാൻ വിചാരിച്ചിരുന്ന സിനിമ, ബ്രൂണോ എന്ന കഥാപാത്രം ചെയ്യുമെന്ന് വിചാരിച്ചില്ല'; ആനന്ദ് മന്മഥൻ

വിദ്യാർഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ചു; തമിഴ്നാട് ഗവർണർക്കെതിരെ പ്രതിഷേധം, പുറത്താക്കണമെന്ന് ആവശ്യം

IPL 2025: മോശം ഫോമിൽ ഉള്ളപ്പോൾ തന്നെ ഞാൻ ഇടുന്ന റെക്കോഡ് നിനക്ക് ഒന്നും താങ്ങാൻ പറ്റുന്നില്ല, അപ്പോൾ നല്ല ഫോമിൽ ആയിരുന്നെങ്കിലോ; ധോണിയെയും തകർത്ത് അതുല്യ നേട്ടം സ്വന്തമാക്കി രോഹിത്

ഡൽഹി കത്തോലിക്കാ അതിരൂപതയുടെ കുരിശിന്റെ വഴി റാലി തടഞ്ഞ് ഡൽഹി പോലീസ്; പക്ഷപാതപരവും അന്യായവുമെന്ന് അതിരൂപത വക്താവ്

'വഖഫിന്‍റെ പേരിൽ നടന്നത് ഭൂമി കൊള്ള, പല ഭൂമികളും തട്ടിയെടുത്തു'; വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചുവെന്ന് നരേന്ദ്ര മോദി

'കാറ് ബോംബ് വച്ച് പൊട്ടിക്കും, കൊലപ്പെടുത്തും'; സൽമാൻ ഖാന് വീണ്ടും വധഭീഷണി