മോഹന്‍ ഭഗവതിന്റെ വാദം തള്ളി ശങ്കരാചാര്യ; 'അടിസ്ഥാന രഹിതം'

ഇന്ത്യയിലുള്ള മുസ്ലിംങ്ങളും ഹിന്ദുക്കളാണെന്നുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദത്തെ പൊളിച്ച് ദ്വാരക ശ്രദ്ധാ പീഠ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അത് സമൂഹത്തിന്റെ അടിസ്ഥാന ഘടനയെ ഇല്ലാതാക്കുമെന്നും ശങ്കരാചാര്യ പറഞ്ഞു.

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് കഴിഞ്ഞ ദിവസം ത്രിപുരയില്‍ മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന തിയറി അടിസ്ഥാന രഹിതമാണെന്നും അത് സമൂഹത്തിന്റെ അടിസ്ഥാന ഘടന ഇല്ലാതാക്കുമെന്ന് ശങ്കരാചാര്യ വൃന്ദാവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ത്ഥ ഹിന്ദു വേദങ്ങളിലും ശാസ്ത്രങ്ങളിലുമാണ് വിശ്വസിക്കുന്നത്. അതേസമയം, മുസ്ലിംങ്ങളാകട്ടെ ഖുര്‍ആനിലും ഹദീസിലുമാണ് വിശ്വസിക്കുന്നത്. ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് ബൈബിളും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമില്ല. ശങ്കരാചാര്യര്‍ക്കോ ധര്‍മാചാര്യര്‍ക്കോ മാത്രമാണ് അതിനുള്ള അവകാശം-സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരും ക്ഷേത്രം നിര്‍മിക്കരുത്. വോട്ടിങ് മെഷീനുമായി ബന്ധപ്പെ്ട്ട് വിവാദം ഉയരുന്ന സാഹചര്യത്തില്‍ ബാലറ്റ് പേപ്പറാണ് അനുയോജ്യമെന്നും ശങ്കരാചാര്യ വ്യക്തമാക്കി.